ന്യൂഡൽഹി: സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേസിനായി സർവ്വീസ് നടത്തുന്നത് അഞ്ച് വിമാനങ്ങൾ മാത്രം. ബാങ്കുകൾ അടിയന്തിരമായി കമ്പനിക്ക് ഫണ്ട് അനുവദിച്ചുനൽകണമെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോളെ പറഞ്ഞു. ജെറ്റ് എയർവേസിന്റെ അന്താരാഷ്ട്ര സർവ്വീസുകൾ ഏപ്രിൽ 18 വരെ നിർത്തിവെച്ചിരിക്കുകയാണ്. ഏപ്രിൽ 18നാണ് കമ്പനി അധികൃതരുമായി സർക്കാർ ചർച്ച നടത്തുന്നത്. അടിയന്തിരമായി കമ്പനിക്ക് 400 കോടി ആവശ്യമുണ്ട്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഉടൻ ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം.
ഓഹരി വിപണിയിൽ ജെറ്റ് എയർവേസിന്റെ ഓഹരി വില 18.56 കുറഞ്ഞിരുന്നു. ജെറ്റ് എയർവേസിനായി 1500 കോടിയുടെ ധനസഹായം നൽകുമെന്നാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം വ്യക്തമാക്കിയിരിക്കുന്നത്.
ഓഹരി വിപണിയിൽ ജെറ്റ് എയർവേസിന്റെ ഓഹരി വില 18.56 കുറഞ്ഞിരുന്നു. ജെറ്റ് എയർവേസിനായി 1500 കോടിയുടെ ധനസഹായം നൽകുമെന്നാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം വ്യക്തമാക്കിയിരിക്കുന്നത്.