ആപ്പ്ജില്ല

പശുവിന്‍റെ പേരില്‍ കൊല: ബിജെപി നേതാവ് അറസ്‍റ്റില്‍

രണ്ടുപേർ അറസ്റ്റിൽ: ഒരാൾ കോടതിയിൽ കീഴടങ്ങി

PTI 2 Jul 2017, 12:24 pm
രാംഗഡ്: ഗോമാംസം കടത്തിയെന്നാരോപിച്ച് ഝാര്‍ഖണ്ടില്‍ മാംസ വ്യാപാരിയെ തല്ലിക്കൊന്ന സംഭവത്തില്‍ ഒരു പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്‍റ്റില്‍. ഒരാള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്‍തു.
Samayam Malayalam jharkhand lynching incident bjp leader among two people arrested
പശുവിന്‍റെ പേരില്‍ കൊല: ബിജെപി നേതാവ് അറസ്‍റ്റില്‍


പ്രാദേശിക ബിജെപി നേതാവായ നിത്യാനന്ത മഹാതോയും സന്തോഷ് സിങ് എന്ന മറ്റൊരു വ്യക്തിയുമാണ് പോലീസിന്‍റെ പിടിയിലായത്. അതേസമയം. കുറ്റാരോപിതനായ ഛോട്ടു റാണ രാംഗഡിലെ കോടതിയില്‍ കീഴടങ്ങിയതായി പോലീസ് സൂപ്രണ്ട് കിഷോര്‍ കൗശല്‍ പറഞ്ഞു. മറ്റൊരാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഹസാരിബാഗ് ജില്ലയിലെ മനുവ ഗ്രാമത്തിലുള്ള 40കാരനായ മാംസക്കച്ചവടക്കാരനാണ് കഴിഞ്ഞ വ്യാഴാഴ്‍ച ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹം ഗോമാംസം കടത്തി എന്നാരോപിച്ച് രാംഗഡ് ടൗണിലെ ബസാര്‍തണ്ടില്‍വെച്ച് ഒരുകൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ ജില്ലാ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ല. ജില്ലയിലെ 33 ഇടങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

Jharkhand lynching incident: BJP leader among two people arrested

A local BJP leader was among two people arrested while another person surrendered in court in connection with the lynching of a meat trader in Ramgarh district recently, police said.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്