ന്യൂഡൽഹി: മുഹമ്മദാലി ജിന്നയുടെ ചിത്ര അലിഗഡ് മുസ്ലിം സര്‍വകലാശാലയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ നിരവധി സംഭാവനകള്‍ നൽകിയിട്ടുള്ള മഹാപുരുഷനാണ് ജിന്നയെന്നായിരുന്നു ബിജെപി എംപി സാവിത്രി ഭായി ഫുലെ പറഞ്ഞത്.
ജിന്നയുടെ ചിത്രം പാര്‍ലമെന്‍റിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ ചിത്രം സ്ഥാപിക്കാൻ അനുമതി നല്‍കണമെന്നും എംപി പറഞ്ഞു. രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. എന്നാൽ പുതിയ വിവാദങ്ങള്‍ ദളിത് പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും എംപി പറഞ്ഞു.
ജാതി-മതങ്ങള്‍ക്കതീതമായി സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ളവ്ര ബഹുമാനിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
ജിന്നയുടെ ചിത്രം പാര്‍ലമെന്‍റിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ ചിത്രം സ്ഥാപിക്കാൻ അനുമതി നല്‍കണമെന്നും എംപി പറഞ്ഞു. രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. എന്നാൽ പുതിയ വിവാദങ്ങള്‍ ദളിത് പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും എംപി പറഞ്ഞു.
ജാതി-മതങ്ങള്‍ക്കതീതമായി സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ളവ്ര ബഹുമാനിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.