ആപ്പ്ജില്ല

ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷ സംഗമവേദിയായി ജാർഖണ്ഡ്

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവർ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

Samayam Malayalam 29 Dec 2019, 3:27 pm
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വര്‍ക്കിങ് പ്രസി‍ഡൻ്റ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജാര്‍ഖണ്ഡിൻ്റെ 11-ാമത് മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. രണ്ടാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്.
Samayam Malayalam jmm leader hemant soren to take oath as jharkhand chief minister on today
ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷ സംഗമവേദിയായി ജാർഖണ്ഡ്





Also Read: അന്ന് എൻഡിഎയുടെ ഉപമുഖ്യമന്ത്രി...ഇന്ന് മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി!; ഹേമന്ത് സോറൻ്റെ ജീവിതം ഇങ്ങനെ

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഹേമന്ത് സോറൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ജാര്‍ഖണ്ഡിൽ ജെഎംഎം-കോൺഗ്രസ്-ആര്‍ജെഡി സഖ്യം സുസ്ഥിരമായ സർക്കാർ രൂപീകരിക്കുമെന്ന് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഡിസംബര്‍ 24 നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറൻ നേതൃത്വം നൽകുന്ന മഹാസഖ്യം ഗവര്‍ണറെ സന്ദര്‍ശിച്ചത്.

Also Read: പൂക്കൾക്ക് പകരം പുസ്തകങ്ങൾ തരൂ; നിയ്യുക്ത ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ

അതേസമയം ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ സംഗമവേദിയാകും. കോൺഗ്രസ് നേതാക്കാളായ രാഹുൽ ഗാന്ധി, ആർപിൻ സിങ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഡിഎംകെ അധ്യക്ഷൻ, എം കെ സ്റ്റാലിൻ, എൽജെഡി നേതാവ് ശരദ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർജെഡി തേജസ്വി യാദവ്, എഎപി എംപി സഞ്ജയ് സിങ്, സിപിഐ നേതാക്കളായ അതുൽ കുമാർ അഞ്ജൻ, ഡി രാജ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. മുൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു

Also Read: ജാര്‍ഖണ്ഡിലെ ദയനീയ പരാജയം: ബിജെപി അധ്യക്ഷൻ രാജിവെച്ചു

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 81 സീറ്റുകളിൽ 47 സീറ്റുകളാണ് ജെഎംഎം-കോൺഗ്രസ്-ആര്‍ജെഡി സഖ്യം പിടിച്ചെടുത്തത്. ഭരണകക്ഷിയായിരുന്ന ബിജെപി 25 സീറ്റുകളിലേക്ക് ഒതുങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ്. ഭരണം നഷ്ടപ്പെട്ടതിനു പുറമേ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ തോൽവിയും ബിജെപിക്ക് ഇരട്ട പ്രഹരമായി. തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി ജാര്‍ഖണ്ഡ് അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ രാജിവെച്ചിരുന്നു. 2014 ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 37 സീറ്റുകളിലാണ് വിജയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്