ആപ്പ്ജില്ല

ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസിന്‍റെ ജലപീരങ്കി പ്രയോഗം

ഫീസ് വര്‍ദ്ധന, കര്‍ഫ്യൂ സമയം, ഡ്രസ് കോഡ് എന്നീ നിബന്ധനകള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ഹോസ്റ്റല്‍ ഫീ വര്‍ദ്ധിപ്പിച്ചാല്‍ എങ്ങനെയാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാനാകുന്നതെന്ന് വിദ്യാര്‍ഥികള്‍.

Samayam Malayalam 11 Nov 2019, 5:17 pm

ഹൈലൈറ്റ്:

  • വിദ്യാര്‍ഥികള്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തു
  • പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി
  • വെസ് ചാന്‍സലര്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam jnu campus shutdown students protest against anti student policies
ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസിന്‍റെ ജലപീരങ്കി പ്രയോഗം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) യില്‍ വീണ്ടും സംഘര്‍ഷം. വിദ്യാര്‍ഥി സമരം ഏഴാം മണിക്കൂറിലേക്ക് കടന്നു. പ്രധാന കവാടത്തിനു മുമ്പില്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികളെ പോലീസ് ബലംപ്രയോഗിച്ച് നീക്കുന്നു. വിദ്യാര്‍ഥികള്‍ മന്ത്രിയെ തടഞ്ഞുവെച്ച് മണിക്കൂറുകള്‍ക്കു ശേഷം കനത്ത സുരക്ഷയില്‍ മാനവവിഭവശേഷി മന്ത്രിയെ പോലീസ് പുറത്തെത്തിച്ചു. പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.


ജെഎന്‍യു ക്യാംപസിനു പുറത്ത് തിങ്കളാഴ്ച രാവിലെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസുമായി ഏറ്റുമുട്ടിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ഫീസ് വര്‍ദ്ധന, കര്‍ഫ്യൂ സമയം, ഡ്രസ് കോഡ് എന്നീ നിബന്ധനകള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. യെഎന്‍യുവില്‍ ബിരുദദാന സമ്മേളനം നടക്കുന്ന എഐസിടിഇ ഓഡിറ്റേറിയത്തിനു സമീപത്താണ് പ്രതിഷേധം. ജെഎന്‍യുവില്‍ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു എത്തിയ സമയത്തായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം ആരംഭിച്ചത്.



"ഞങ്ങള്‍ കഴിഞ്ഞ 15 ദിവസങ്ങളായി ഇവിടെ പ്രതിഷേധിക്കുകയാണ്. ഞങ്ങളുമായി വൈസ് ചാന്‍സലര്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല. യൂണിവേഴ്‌സിറ്റിയില്‍ ഫീസ് വര്‍ദ്ധിപ്പിച്ചു. നാല്‍പത് ശതമാനത്തോളം വിദ്യാര്‍ഥികളും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് വരുന്നത്", പ്രതിഷേധിച്ച വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു. "ഹോസ്റ്റല്‍ ഫീ 6,000 മുതല്‍ 7,000 വരെ വര്‍ദ്ധിപ്പിച്ചാല്‍ എങ്ങനെയാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാനാകുന്നതെന്ന്" മറ്റൊരു വിദ്യാര്‍ഥി ചോദിച്ചു.

വിദ്യാര്‍ഥികളോട് പ്രതിഷേധം സമാധാനപരമാക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടാക്കിയില്ല. നിങ്ങള്‍ അക്രമത്തിലേക്ക് തിരിയുകയാണെന്നും പ്രതിഷേധം സമാധാനപരമാക്കണമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്