ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ ജയിൽ മോചിതനായി. 23 ദിവസത്തെ കസ്റ്റഡിയിലിരുന്ന ശേഷമാണ് കനയ്യ ജയില്‍ മോചിതനാകുന്നത്.
സുരക്ഷ കാരണങ്ങളാല്‍ വളരെ രഹസ്യമായാണ് കന്നയ്യകുമാറിനെ ജയിൽ മോചിതനാക്കിയത്. തീഹാർ ജയിലിൽ നിന്ന് വൈകിട്ടോടെയാണ് കനയ്യയെ വിട്ടയച്ചത്. ഇന്നലെ ഡല്‍ഹി ഹൈക്കോടതി കനയ്യകുമാറിന് ആറു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും അനന്തര നടപടികള്‍ ഇന്നു വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയയത്.
രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഫെബ്രുവരി 12നാണ് കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 10000 രൂപ ബോണ്ടും ഒരാള്‍ ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തിരുന്നത്. -ജവഹർലാൽ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിൽ കനയ്യയ്ക്ക് വൻ സ്വീകരണമാണ് വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്നത്.
സുരക്ഷ കാരണങ്ങളാല്‍ വളരെ രഹസ്യമായാണ് കന്നയ്യകുമാറിനെ ജയിൽ മോചിതനാക്കിയത്. തീഹാർ ജയിലിൽ നിന്ന് വൈകിട്ടോടെയാണ് കനയ്യയെ വിട്ടയച്ചത്. ഇന്നലെ ഡല്‍ഹി ഹൈക്കോടതി കനയ്യകുമാറിന് ആറു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും അനന്തര നടപടികള്‍ ഇന്നു വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയയത്.
രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഫെബ്രുവരി 12നാണ് കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 10000 രൂപ ബോണ്ടും ഒരാള്‍ ജാമ്യവുമാണ് കോടതി വ്യവസ്ഥ ചെയ്തിരുന്നത്. -ജവഹർലാൽ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിൽ കനയ്യയ്ക്ക് വൻ സ്വീകരണമാണ് വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്നത്.