ആപ്പ്ജില്ല

ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‍ല റാഷിദിന് വധഭീഷണി

ജെഎന്‍യു സമരത്തിന്റെ പെണ്‍കരുത്തായ ഷെഹ്ല റാഷിദിന് നേരെ വധഭീഷണി

TNN 3 Dec 2016, 7:34 pm
ന്യൂഡല്‍ഹി: ജെഎന്‍യു സമരത്തിന്റെ പെണ്‍കരുത്തായ ഷെഹ്ല റാഷിദിന് നേരെ വധഭീഷണി. 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്ന് പറഞ്ഞ് അതിഷ് രാജ് റാവത്ത് എന്ന പേരുള്ള ട്വിറ്റര്‍ യൂസറാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.
Samayam Malayalam jnu students leader shehla rashid gets death threat
ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‍ല റാഷിദിന് വധഭീഷണി


ജെഎന്‍യു,എഫ്ടിടിഐ തലപ്പത്ത് ബിജെപി നിയമിച്ചവരാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഷെഹ്ലയുടെ ട്വീറ്റിനെ പരാമര്‍ശിച്ചാണ് റാവത്തിന്റെ ഭീഷണി ട്വീറ്റ്. വധഭീഷണി വന്നതിന് പിന്നാലെ തനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ആ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂടെ ഷെഹ്ലയും രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്‌എസ്,ബിജെപി അനുയായികളുടെ ഇത്തരം ഭീഷണികള്‍ ഇനിയും ഉണ്ടാകും.

മോദിയിൽ വിശ്വസിക്കുന്ന അഭിമാനമുള്ള ഇന്ത്യക്കാരന്‍ എന്നാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ യുവാവ് സ്വയം നല്‍കിയിരിക്കുന്ന വിവരണം.ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ വൈസ് പ്രസിഡണ്ടായ ഷെഹ്ലക്കെതിരെ ഇതാദ്യമായല്ല ഭീഷണി ഉയരുന്നത്. ജനുവരിയില്‍ അസഭ്യവര്‍ഷവുമായി ഒരു കത്ത് ഷെഹ്ലക്ക് ലഭിച്ചിരുന്നു. കനയ്യ കുമാറിന്റെ അറസ്റ്റിന് ശേഷം ജെഎന്‍യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലൂടെയാണ് ഷെഹ്ല ആദ്യമായി ദേശീയശ്രദ്ധയില്‍ വരുന്നത്. സര്‍വകലാശാലയിലെ ലോ ആന്‍ഡ് ഗവേണ്‍സില്‍ എംഫില്‍ ചെയ്യുന്ന ഷെഹ്ല കശ്മീര്‍ സ്വദേശിയാണ്. ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കുന്ന ആദ്യ കശ്മീരി വിദ്യാര്‍ത്ഥിയും ഇവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്