ആപ്പ്ജില്ല

മാധ്യമപ്രവർത്തകനെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി

ത്രിപുര ജേർണലിസ്റ്റ് യൂണിയൻ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

TNN 21 Sept 2017, 8:30 am
അഗര്‍ത്തല: യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രാദേശിക ടിവി ചാനലായ ദിന്‍രാതിന്‍റെ റിപ്പോര്‍ട്ടറായ ശന്തനു ഭൗമികിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. പീപ്പിൾസ് ഫ്രണ്ട് ത്രിപുരയും ത്രിപുര രാജീർ ഉപജാതി ഗണമുക്തി പരിഷത്തും തമ്മിൽ ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ശാന്തനുവിനെ ആക്രമിച്ചത്.
Samayam Malayalam journalist lynched to death by mob
മാധ്യമപ്രവർത്തകനെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി


ശാന്തനുവിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഐജി അരിന്ദം നാഥ് അറിയിച്ചു. സിപിഎം അനുഭാവ മേഖലയായ മേഖലയിൽ ഇരു സംഘങ്ങളെയും നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചിരുന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും ശന്തനുവിനെ ജനക്കൂട്ടം മർദ്ദിച്ച് അവശനാക്കി. വലിയ വടി കൊണ്ട് ശന്തനുവിന്‍റെ കാലിനാണ് ആദ്യം അടിച്ചത്. നിലത്ത് വീണ ശന്തനുവിന്‍റെ തലക്കും അടിച്ച ശേഷം സ്റ്റേഡിയത്തിന് പിന്നിലേക്ക് വലിച്ചു കൊണ്ട് പോയി.

കുറെ വൈകി സ്റ്റേഡിയത്തിന് പിന്നിൽ നിന്നാണ് ശന്തനുവിന്‍റെ ശരീരം പോലീസ് കണ്ടെത്തിയതെന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞു. കുറച്ചു ദിവസമായി കോവായ് ജില്ലയില്‍ ഐപിഎഫ്ടി പ്രവര്‍ത്തകരും ഗണ മുക്തി പരിഷദ്, സിപിഐഎം തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നുവരികയാണ്. നിരവധി പേര്‍ക്ക് സംഘര്‍ഷങ്ങളില്‍ പരിക്കേറ്റിരുന്നു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ത്രിപുര ജേർണലിസ്റ്റ് യൂണിയൻ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

Journalist lynched to death by mob

Din Raat channel journalist who went to cover clash between two indigenous groups lynched to death by an angry mob

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്