ആപ്പ്ജില്ല

കേന്ദ്രസർക്കാർ ഇടപെടലിനെതിരെ ജസ്റ്റിസ് ചെലമേശ്വർ

ആരോപണങ്ങളിൽ കഴമ്പില്ലെന്ന് 2016 ൽ കർണാടക ചീഫ് ജസ്റ്റിസ് റിപ്പോർട്ട് നൽകിയിരുന്നു

Samayam Malayalam 29 Mar 2018, 7:56 am
ന്യൂഡൽഹി: കേന്ദ്രസർക്കാർ അനാവശ്യമായി ജുഡീഷ്യറിയിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചെലമേശ്വർ രംഗത്ത്. കൊളീജിയം തീരുമാനങ്ങൾ അവഗണിക്കുന്നുവെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്നത് ചർച്ച ചെയ്യാൻ ഫുൾ കോർട്ട് വിളിക്കണമെന്നും ചെലമേശ്വർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചെലമേശ്വർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു.
Samayam Malayalam justice chelameswar


ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യസഭയിൽ നോട്ടീസ് നൽകാൻ ഒരുങ്ങുന്നതിനിടെയാണ് സർക്കാറിനെതിരെ മുതിർന്ന ജഡ്‌ജി രംഗത്ത് വന്നിരിക്കുന്നത്. കർണാടക ഹൈക്കോടതി ജഡ്‌ജിയായി പി.കൃഷ്ണഭട്ടിനെ നിയമിക്കാൻ രണ്ടു തവണ കൊളീജിയം ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ അത് നടപ്പാക്കിയില്ല. കൃഷ്ണ ഭട്ടിനെതിരെ ഒരു പ്രിൻസിപ്പൽ സിവിൽ ജഡ്‌ജി നൽകിയ പരാതി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ് നൽകി. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് 2016 ൽ കർണാടക ചീഫ് ജസ്റ്റിസ് റിപ്പോർട്ട് നൽകിയിരുന്നു.

കർണാടക ചീഫ് ജസ്റ്റിസ് നിയമനത്തിന് പുറമേ, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയും ഇന്ദു മൽഹോത്രയെയും സുപ്രീം കോടതി ജഡ്‌ജിമാരാക്കണമെന്ന കൊളീജിയം നിർദേശവും കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നില്ല. ചെലമേശ്വർ നൽകിയ കത്തിന്‍റെ പകർപ്പ് സുപ്രീം കോടതിയിലെ 22 ജഡ്‌ജിമാർക്കും ലഭ്യമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്