ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവുവിന് രണ്ടാമൂഴം. മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ ഉപ മുഖ്യമന്ത്രിയായിരുന്ന മുഹമ്മദ് മെഹമൂദ് അലിയും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാർ ആരെല്ലാമെന്ന് പ്രഖ്യിപിച്ചിട്ടില്ല. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 119ൽ 88 സീറ്റ് നേടി വമ്പൻ വിജയവുമായാണ് കെ.സി.ആറിൻെറ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചത്.
കോൺഗ്രസും ടിഡിപിയും ചേർന്നുള്ള സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. 21 സീറ്റുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. ബിജെപിക്ക് സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
മുൻ ഉപ മുഖ്യമന്ത്രിയായിരുന്ന മുഹമ്മദ് മെഹമൂദ് അലിയും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാർ ആരെല്ലാമെന്ന് പ്രഖ്യിപിച്ചിട്ടില്ല. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 119ൽ 88 സീറ്റ് നേടി വമ്പൻ വിജയവുമായാണ് കെ.സി.ആറിൻെറ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചത്.
കോൺഗ്രസും ടിഡിപിയും ചേർന്നുള്ള സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. 21 സീറ്റുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. ബിജെപിക്ക് സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാണ് നേടാനായത്.