ഭോപ്പാൽ: നീണ്ട അനിശ്ചിതത്വത്തിനും സംശയങ്ങള്‍ക്കുമൊടുവിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് കമൽ നാഥിനെ പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സംസ്ഥാനതലത്തിൽ നിന്നുള്ള മികച്ച പിന്തുണയ്ക്ക് പുറമെ ഗാന്ധികുടുംബവുമായുള്ള ദീര്‍ഘകാലത്തെ ബന്ധവും കമൽ നാഥിന് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ കമൽ നാഥിനൊപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയരാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമൽ നാഥ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് നിയമസഭാകക്ഷിയോഗത്തിലും ഭൂരിപക്ഷം എംഎൽഎമാരും അഭിപ്രായപ്പെട്ടിരുന്നു.
നിസ്സാരഭൂരിപക്ഷത്തിന്റെ പേരിൽ മധ്യപ്രദേശിന്റെ ഭരണം ലഭിച്ച കോൺഗ്രസിന് കമൽനാഥിനെപ്പോലുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അനുഭവസമ്പത്തുള്ളവര്‍ മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അഭിപ്രായം.
അതേസമയം, രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അനിശ്ചിതാവസ്ഥ അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടും അശോക് ഗലോട്ടിനെ മുഖ്യമന്ത്രിയാക്കുന്നതിലെ എതിര്‍പ്പ് അറിയിച്ചും സച്ചിൻ പൈലറ്റ് ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. തര്‍ക്കം തുടരുന്ന ഛത്തീസ്ഗഡിൽ ഭൂപേഷ് ഭാഗൽ, സിങ് ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയാണ് പരിഗണിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ കമൽ നാഥിനൊപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയരാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമൽ നാഥ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് നിയമസഭാകക്ഷിയോഗത്തിലും ഭൂരിപക്ഷം എംഎൽഎമാരും അഭിപ്രായപ്പെട്ടിരുന്നു.
നിസ്സാരഭൂരിപക്ഷത്തിന്റെ പേരിൽ മധ്യപ്രദേശിന്റെ ഭരണം ലഭിച്ച കോൺഗ്രസിന് കമൽനാഥിനെപ്പോലുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അനുഭവസമ്പത്തുള്ളവര്‍ മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അഭിപ്രായം.
അതേസമയം, രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അനിശ്ചിതാവസ്ഥ അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടും അശോക് ഗലോട്ടിനെ മുഖ്യമന്ത്രിയാക്കുന്നതിലെ എതിര്‍പ്പ് അറിയിച്ചും സച്ചിൻ പൈലറ്റ് ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. തര്‍ക്കം തുടരുന്ന ഛത്തീസ്ഗഡിൽ ഭൂപേഷ് ഭാഗൽ, സിങ് ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയാണ് പരിഗണിക്കുന്നത്.