മുംബൈ: പ്രാധാനമന്ത്രി നരേന്ദ്രമോദി വ്യാജവാര്‍ത്തയുടെ എന്‍സൈക്ലോപീഡിയയാണെന്ന് ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. അങ്ങനെയുള്ള വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ അധികനാള്‍ ആകുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവര്‍ പറയുന്നത് രാമക്ഷേത്രങ്ങളെ കുറിച്ച് മാത്രമാണ്, നമ്മള് മൗലികാവകാശങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ഈ നൂറ്റാണ്ടിലെ ആളാണെന്നും എനിക്ക് കിട്ടേണ്ട നീതിയും നൈതികയും തീരുമാനിച്ചുറപ്പിക്കേണ്ടത് ഞാൻ തന്നെയാണെന്നും ബുലന്ദ്ഷഹര്‍ കലാപവിഷയത്തിൽ നടന് നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അവര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും പശുവിനെ ആരാധിക്കുന്നതിനും പ്രധാന്യം നൽകുമ്പോള് നാം അഴിമതിരഹിത സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഉപയോഗ്യമായ റോഡുകളുടെ നിര്‍മ്മാണത്തിനും വിദ്യാഭ്യാസത്തിനും മുൻതൂക്കം നൽകണം. അവരുടെ ഭയപ്പെടുത്തലിൽ വീഴാതെ നമ്മുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ സ്വദേശമായ ബിഹാറിലെ ബേഗുസാരായില്‍ നിന്നും ജനവിധി തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അവര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും പശുവിനെ ആരാധിക്കുന്നതിനും പ്രധാന്യം നൽകുമ്പോള് നാം അഴിമതിരഹിത സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഉപയോഗ്യമായ റോഡുകളുടെ നിര്‍മ്മാണത്തിനും വിദ്യാഭ്യാസത്തിനും മുൻതൂക്കം നൽകണം. അവരുടെ ഭയപ്പെടുത്തലിൽ വീഴാതെ നമ്മുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ സ്വദേശമായ ബിഹാറിലെ ബേഗുസാരായില്‍ നിന്നും ജനവിധി തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.