പാട്‌ന: ബിഹാറിൽ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം സീറ്റ് നിഷേധിച്ചതോടെ ജെഎൻയു വിദ്യാർഥി നേതാവ് കനയ്യകുമാർ ഇടത് സ്ഥാനാർഥിയായി മത്സരിക്കും. നേരത്തെ മഹാസഖ്യം നൽകുന്ന സീറ്റിൽ ഇടത് പിന്തുണയോടെ കനയ്യയെ മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ, സിപിഎം, സിപിഐ കക്ഷികളെ മഹാസഖ്യം പൂർണമായി തഴഞ്ഞതോടെയാണ് ഇടതുപക്ഷം സഖ്യ തീരുമാനത്തിന് വിരുദ്ധമായി തീരുമാനം എടുത്തത്. സിപിഐക്ക് സീറ്റ് നൽകിയാൽ വിജയം ഉറപ്പാക്കാൻ കഴിയില്ലെന്ന കോൺഗ്രസ് അടക്കമുള്ള മഹാസഖ്യ കക്ഷികളുടെ ചിന്തയാണ് കനയ്യക്ക് സീറ്റ് നിഷേധിച്ചത്. ബിഹാറിലെ ബെഗുസരായിയിൽ നിന്നാണ് കനയ്യ മത്സരിക്കുന്നത്. ഇന്നലെയാണ് ഇടതു പാർട്ടികൾ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. പാർട്ടി പിന്തുണയില്ലാതെ കനയ്യ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇടത് പാർട്ടികൾക്ക് ബിഹാറിൽ ശക്തമായ സ്വാധീനമില്ലാത്തതാണ് കനയ്യയെ മഹാസഖ്യം തഴയാനുള്ള മറ്റൊരു പ്രധാന കാരണം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ ആർജെഡി സഖ്യം ബെഗുസരായിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി തൻവീർ ഹസൻ മത്സരിച്ചേക്കും. ആർജെഡി നേതാവാണ് തൻവീർ ഹസൻ. കനയ്യ ഭൂമിഹാർ സമുദായക്കാരനാണ്. ഇതേ സമുദായക്കാരനായ ഗിരിരാജ് സിംഗിനെ ബിജെപി സ്ഥാനാർഥിയായി പരിഗണിച്ചതും കനയ്യക്ക് തിരിച്ചടിയായി. ഭൂമിഹാർ പിന്തുണ ഗിരിരാജിന് ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കനയ്യയെ തള്ളാൻ പ്രേരിപ്പിച്ചതെന്ന് ആർജെഡി വക്താക്കൾ വ്യക്തമാക്കി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ ആർജെഡി സഖ്യം ബെഗുസരായിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി തൻവീർ ഹസൻ മത്സരിച്ചേക്കും. ആർജെഡി നേതാവാണ് തൻവീർ ഹസൻ. കനയ്യ ഭൂമിഹാർ സമുദായക്കാരനാണ്. ഇതേ സമുദായക്കാരനായ ഗിരിരാജ് സിംഗിനെ ബിജെപി സ്ഥാനാർഥിയായി പരിഗണിച്ചതും കനയ്യക്ക് തിരിച്ചടിയായി. ഭൂമിഹാർ പിന്തുണ ഗിരിരാജിന് ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കനയ്യയെ തള്ളാൻ പ്രേരിപ്പിച്ചതെന്ന് ആർജെഡി വക്താക്കൾ വ്യക്തമാക്കി.