ന്യൂഡൽഹി: ക്രൈസ്തവസഭകളിലെ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ നിലപാടിനെതിരെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. വനിതാ കമ്മീഷൻ അധ്യക്ഷയുടേത് കേന്ദ്രസര്‍ക്കാരിൻ്റെ ഔദ്യോഗികനിലപാടല്ലെന്ന് കണ്ണന്താനം പറഞ്ഞു. മതവിശ്വാസത്തിൽ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ കുമ്പസാരം നിരോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി നല്‍കിയ പരാതിയും ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണവും കേന്ദ്ര ഏജൻസി അന്വേഷിക്കമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ കുമ്പസാരം നിരോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി നല്‍കിയ പരാതിയും ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണവും കേന്ദ്ര ഏജൻസി അന്വേഷിക്കമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.