ആപ്പ്ജില്ല

നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നത് പരിഗണനയിലെന്ന് കണ്ണന്താനം

രാത്രിജീവിതം എന്നതുകൊണ്ട് നൈറ്റ് ക്ലബ്ബുകള്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്

Samayam Malayalam 13 Mar 2018, 4:04 pm
ന്യൂഡൽഹി: രാജ്യത്ത് നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നത് ടൂറിസം മന്ത്രാലയത്തിന്‍റെ പരിഗണനയിലെന്ന് ടൂറിസത്തിന്‍റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. രാത്രികാലങ്ങളിൽ മാര്‍ക്കറ്റുകളും റെസ്റ്റൊറന്‍റുകളും തുറന്നു പ്രവര്‍ത്തിക്കാൻ അനുവദിക്കും. എന്നാൽ രാത്രിജീവിതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നൈറ്റ് ക്ലബ് മാത്രമല്ല, ആരോഗ്യപരമായ വിനോദമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Samayam Malayalam kannanthanam says ministry is planning to promote night life
നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നത് പരിഗണനയിലെന്ന് കണ്ണന്താനം


സൂര്യാസ്തമയത്തിനു ശേഷം സ്മാരകങ്ങളെ ചുറ്റിപ്പറ്റിയുള്ള വിനോദപരിപാടികള്‍ ആവശ്യമാണ്. രാത്രിയിൽ സ്മാരകങ്ങളെ പ്രകാശപൂരിതമാക്കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് പദ്ധതി. 24 മണിക്കൂറുംവരുമാനം ലഭിക്കുന്ന ആരോഗ്യപരമായ ടൂറിസത്തെയാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുക.

രാത്രിജീവിതത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണ് നൈറ്റ് ക്ലബ്ബുകള്‍. സഞ്ചാരികള്‍ വൈകിട്ട് ഏഴുമണിയ്ക്ക് ശേഷം അവരുടെ മുറികളിലേയ്ക്ക് മടങ്ങുന്ന പ്രവണത മറികടക്കുകയാണ് ലക്ഷ്യം. രാത്രികളിൽ സ്മാരകങ്ങള്‍ക്കു ചുറ്റും പരിപാടികള്‍ സംഘടിപ്പിച്ച് വരുമാനമുണ്ടാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയുമായി മന്ത്രാലയം ചര്‍ച്ച നടത്തി വരികയാണെന്ന് ടൂറിസം സെക്രട്ടറി രശ്മി ശര്‍മ അറിയിച്ചു.

ലോക ടൂറിസം എക്‌സബിഷനില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്