ആപ്പ്ജില്ല

സിപിഎം ബംഗാള്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കാരാട്ട് അനുകൂല നേതാക്കള്‍

കേന്ദ്ര കമ്മിറ്റിയിലുണ്ടായ ആശയ പോരാട്ടത്തിന്‍റെ ബാക്കി ബംഗാള്‍ സമ്മേളനത്തിലും ഉണ്ടായേക്കുമെന്ന് സൂചന

TNN 10 Feb 2018, 10:05 am
കൊൽക്കത്ത: സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാനസമ്മേളനത്തിനായി സംസ്ഥാന സെക്രട്ടറി തയ്യാറാക്കിയിട്ടുള്ള പ്രവര്‍ത്തനറിപ്പോര്‍ട്ടിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ വിമര്‍ശനവുമായി കാരാട്ട് അനുകൂല നേതാക്കള്‍. കേന്ദ്ര കമ്മിറ്റിയിലുണ്ടായ ആശയപ്പോരാട്ടത്തിന്‍റെ തുടര്‍ച്ച ബംഗാള്‍ സമ്മേളനത്തിലുമുണ്ടാകുമെന്ന സൂചനയാണിത്.
Samayam Malayalam karatt supporters against cpim bengal report
സിപിഎം ബംഗാള്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കാരാട്ട് അനുകൂല നേതാക്കള്‍


സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ സംസ്ഥാന കമ്മിറ്റിയിൽ സംസാരിച്ച ഭൂരിപക്ഷവും അനുകൂലിച്ചെങ്കിലും റിപ്പോര്‍ട്ടിനെതിരെ ബര്‍ദ്വാൻ ഈസ്റ്റ്, ബര്‍ദ്വാൻ വെസ്റ്റ്, ജൽപായ്ഡുഗി, കൊൽക്കത്ത ജില്ലകളിലെ നേതാക്കള്‍ വിമര്‍ശനമുന്നയിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റിയെ പ്രത്യക്ഷത്തിൽ വെല്ലുവിളിക്കാതെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോൺഗ്രസ് സഖ്യം ഗുണകരമായെന്ന് സമര്‍ഥിക്കുന്ന വിധത്തിലാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയുടെ സമാപനദിവസം തന്നെ റിപ്പോര്‍ട്ടിൽ ഭേദഗതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭേദഗതികള്‍ സമര്‍പ്പിക്കാൻ നാലുദിവസത്തെ സമയമാണ് നല്‍കിയിട്ടുള്ളത്.

കോൺഗ്രസ് ബന്ധം തള്ളിക്കളഞ്ഞ കേന്ദ്ര കമ്മിറ്റി തീരുമാനം താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടെയിലുണ്ടാക്കിയ പരിഭ്രാന്തിയാണ് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയ്ക്ക് കാരണമെന്ന് കോൺഗ്രസ് അനുകൂലികളായ നേതാക്കള്‍ വാദിച്ചു. എന്നാൽ കോൺഗ്രസ് ബന്ധത്തിൽ മനംമടുത്ത പ്രവര്‍ത്തകരിൽ ഒരുപക്ഷം ബിജെപിയ്ക്ക് വോട്ടുകൊടുത്തതാണ് തോൽവിയ്ക്ക് കാരണമെന്നാണ് എതിര്‍പക്ഷത്തിന്‍റെ വാദം. ബിജെപിക്ക് വോട്ടുവര്‍ധന ഉണ്ടായതിൻ്റെ കാരണം ഇതാണെന്ന് യെച്ചൂരി ലൈനിനെ എതിര്‍ത്ത അമല്‍ ഹാല്‍ദാര്‍, അചിന്ത്യ മല്ലിക്, ഗൗരംഗ ചട്ടോപാധ്യായ് തുടങ്ങിയവര്‍ വാദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്