ആപ്പ്ജില്ല

കരിപ്പൂര്‍ വിമാനാപകടം։ അന്വേഷിക്കാന്‍ അഞ്ചംഗ സംഘം; റിപ്പോര്‍ട്ട് അഞ്ചു മാസത്തിനുള്ളിൽ

കരിപ്പൂർ വിമാന അപകടത്തിന് നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷൻ ബ്യൂറോ ആവശ്യപ്പെട്ടു

Samayam Malayalam 14 Aug 2020, 12:29 am
ന്യൂഡൽഹി։ കോഴിക്കോട് കരിപ്പൂര്‍ വിമാനദുരന്തം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ക്യാപ്റ്റന്‍ എസ്. എസ്. ചഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷൻ ബ്യാറോയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. അഞ്ചു മാസത്തിനുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നൽകാനാണ് നിര്‍ദേശം.
Samayam Malayalam കരിപ്പൂർ വിമാനദുരന്തം
കരിപ്പൂർ വിമാനദുരന്തം


Also Read : ആശങ്ക ഒടുങ്ങാതെ മഹാരാഷ്ട്രയും ആന്ധ്രയും; കേരളത്തേക്കാള്‍ രോഗികളുടെ എണ്ണത്തിൽ കുറവുമായി ഡല്‍ഹിയും ഗൂജറാത്തും

വിമാന അപകടത്തിന് നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷൻ ബ്യൂറോ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി ആസ്ഥാനമായിട്ടാകും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

അന്വേഷണസംഘത്തിൽ വിമാന ഓപ്പറേഷന്സ് വിഭാഗം വിദഗ്ധന്‍ വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ് മെയിന്റനൻസ് എന്‍ജിനിയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷൻ മെഡിസിന്‍ വിദഗ്ദ്ധന്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വൈ.എസ്.ദഹിയ, എയര്‍ക്രാഫ്റ്റ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്ബീർ സിങ്ങ് ലര്‍ഗ എന്നിവരും ഉണ്ടാകും.

Also Read : ചരിത്രപരമായ മുന്നേറ്റം; അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന കരാര്‍ ഒപ്പുവച്ച് യുഎഇയും ഇസ്രയേലും

നിലവില്‍ അപകടത്തെ തുടര്‍ന്ന് കരിപ്പൂരിൽ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മഴക്കാലത്ത് വലിയ വിമാനം ഇറങ്ങുന്നത് തടഞ്ഞുകൊണ്ട്. ഡി ജി സി എ ഉത്തരവിട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്