ബെംഗലൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോള്‍ മാറി മറിഞ്ഞാണ് ആദ്യഫല സൂചനകള്‍. ആദ്യം കോണ്‍ഗ്രസ് 23 മണ്ഡലങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് 30 മണ്ഡലങ്ങളില്‍ ബിജെപി യ്ക്ക് ലീഡ് ലഭിച്ചു. ഇപ്പോള്‍ 35 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് എട്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. ഉച്ചയോടെ തന്നെ കൃത്യമായ ഫലം അറിയാൻ സാധിക്കും.
പ്രത്യക്ഷത്തിൽ കര്‍ണ്ണാടകയിൽ ത്രികോണ മത്സരമാണെങ്കിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. 72.13 ശതമാനമാണ് ആകെ നടന്ന പോളിങ്. 1952ന് ശേഷം നടന്ന ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനമാണ് ഇത്.
എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കമുണ്ടാകുമെന്നാണ് പ്രവചനം.. കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കിൽ 1985നു ശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തുന്നെന്ന പ്രത്യേകത ചൂണ്ടിക്കാട്ടാനാകുന്ന സംസ്ഥാനമാകും കര്‍ണാടക. 1985ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആയിരുന്നു ഇത്തരത്തില്‍ രണ്ടു തവണ തുടര്‍ച്ചയായി ഭരണത്തിൽ എത്തിയത്.
പ്രത്യക്ഷത്തിൽ കര്‍ണ്ണാടകയിൽ ത്രികോണ മത്സരമാണെങ്കിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. 72.13 ശതമാനമാണ് ആകെ നടന്ന പോളിങ്. 1952ന് ശേഷം നടന്ന ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനമാണ് ഇത്.
എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കമുണ്ടാകുമെന്നാണ് പ്രവചനം.. കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കിൽ 1985നു ശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തുന്നെന്ന പ്രത്യേകത ചൂണ്ടിക്കാട്ടാനാകുന്ന സംസ്ഥാനമാകും കര്‍ണാടക. 1985ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആയിരുന്നു ഇത്തരത്തില്‍ രണ്ടു തവണ തുടര്‍ച്ചയായി ഭരണത്തിൽ എത്തിയത്.