ആപ്പ്ജില്ല

അടിയിൽ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍

സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

TNN 4 Feb 2018, 3:02 pm
ബെംഗലുരു: അടിയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതറിയാതെ കര്‍ണാടക ആര്‍ടിസി ബസ് ഓടിയത് 70 കിലോമീറ്റര്‍. തമിഴ്നാട്ടിലെ കുനൂരിൽ നിന്നും ബെംഗലുരുവിലേയ്ക്ക് പുറപ്പെട്ട നോൺ എ സി സ്ലീപ്പര്‍ ബസാണ് അടിയിൽ കുരുങ്ങിയ മൃതദേഹവുമായി സഞ്ചരിച്ചത്. ബസ് ഡ്രൈവര്‍ മൊഹിനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam karnataka bus travels 70 km with deadbody stuck inside
അടിയിൽ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍


കുനൂരിൽ നിനന് മൈസുരു - മാണ്ഡ്യ- ചന്നപട്ടണം റൂട്ടിലൂടെയാണ് ബസിന്‍റെ റൂട്ട്. ചന്നപട്ടണത്തെത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നെന്നും എന്നാൽ അടിയിൽ കല്ല് തട്ടിയതാണെന്നാണ് കരുതിയതെന്നും ഡ്രൈവര്‍ പോലീസിനോടു പറഞ്ഞു. റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും മോഹിനുദ്ദീൻ പറഞ്ഞു.

പുലര്‍ച്ചെ 2.35ന് ബംഗലുരുവിലെത്തിയ ബസ് ഡിപ്പോയിൽ കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയിലെ മൃതദേഹം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. റെസ്റ്റ് റൂമിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെയും പോലീസിനെയും ജീവനക്കാര്‍ വിവരമറിയിച്തു.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാൽപതിനും ഇടയിൽ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേയ്ക്ക് മാറ്റി. മരണത്തിന് ഇടയാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ പത്തുവര്‍ഷത്തോളം പരിചയമുള്ള മൊഹിനുദ്ദീന്‍റെ സര്‍വീസ് റെക്കോഡിൽ യാതൊരു അപകടകേസുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്