ആപ്പ്ജില്ല

ബന്ദിപ്പൂരിൽ രാത്രിയാത്രാനിരോധനം ഒഴിവാക്കാനാകില്ലെന്ന് കര്‍ണാടക

വനമേഖലയിൽ മേൽപ്പാത നിര്‍മിക്കാനുള്ള കേന്ദ്ര നിര്‍ദേശം പ്രായോഗികമല്ല

Samayam Malayalam 4 Aug 2018, 8:17 am
ബെംഗലുരു: ബന്ദിപ്പൂര്‍ വനമേഖല വഴിയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാത്രിയാത്രാനിരോധനം ഒഴിവാക്കാനായി വനമേഖലയിൽ മേൽപ്പാത നിര്‍മിക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്നും കര്‍ണാടക അറിയിച്ചു. കേന്ദ്ര നിലപാടിൽ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കേരളത്തിന് കനത്ത തിരിച്ചടിയാണ് കര്‍ണാടകയുടെ പ്രതികരണം.
Samayam Malayalam kumaraswami-new


ദേശീയപാത 212ൽ മേൽപ്പാത നിര്‍മിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന് ഇരുവശവും കമ്പിവേലി സ്ഥാപിക്കാനുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായുള്ള 46000 കോടി രൂപയുടെ ചെലവ് കേരളവും കര്‍ണാടകയും ചേര്‍ന്ന് വഹിക്കണം. രാത്രിയാത്രാ നിരോധനം നീക്കുന്നതിനോട് എതിര്‍പ്പില്ലെന്നായിരുന്നു കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രിയും അറിയിച്ചിരുന്നത്. എന്നാൽ വനസംരക്ഷണത്തിനാണ് പ്രാധാന്യമെന്നും സമാന്തരപാത ഉപയോഗിക്കണമെന്നുമുള്ള മുൻ നിലപാട് കര്‍ണാടക സുപ്രീം കോടതിയിലും ആവര്‍ത്തിക്കാനാണ് സാധ്യത. ഓഗസ്റ്റ് എട്ടിനാണ് ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്.

വയനാട് - മൈസുരു ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂര്‍ വനമേഖലയിൽ രാത്രി ഒൻപത് മുതൽ രാവിലെ ആറുവരെയാണ് ഗതാഗതനിയന്ത്രണമുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്