ആപ്പ്ജില്ല

കർണാടകത്തിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ശക്തമായ ത്രികോണ മത്സരമാണ് കർണാടകത്തിൽ അരങ്ങേറുന്നത്.

Samayam Malayalam 10 May 2018, 7:54 am
ബെംഗലൂരു: കർണാടകത്തിൽ പരസ്യപ്രാചരണം ഇന്ന് അവസാനിക്കും. അഭിപ്രായ സർവേകളിൽ മുന്നിട്ട് നിൽക്കുന്നതിന്റെ ആത്മവിശ്വാസവുമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അധികാരം നിലനിർത്താനാകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ സർവേകളിലും കോൺഗ്രസിനാണ് മുൻ‌തൂക്കം. അവസാനം പുറത്ത് വന്ന ലോക്‌നീതി- സിഎസ്‍ഡിഎസ്-എബിപി സർവേയിൽ 92 മുതൽ 102 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് സൂചിപ്പിക്കുന്നത്. ബിജെപിക്ക് 79 മുതൽ 89 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.
Samayam Malayalam karnataka election 2018


ശക്തമായ ത്രികോണ മത്സരമാണ് കർണാടകത്തിൽ അരങ്ങേറുന്നത്. 21 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനഘട്ടത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രചാരണം നടത്തി. ഇരു പാർട്ടികളും സാമൂഹ്യമാധ്യമങ്ങളും പ്രചാരണ വേദിയാക്കി മാറ്റി. ബിജെപി, കോൺഗ്രസ് നേതാക്കൾ ക്ഷേത്രങ്ങളും മഠങ്ങളും ടാർഗകളും സന്ദർശിച്ചു. സർവേകൾ കോൺഗ്രസിന് മുൻതൂക്കം കൽപിക്കുമ്പോഴും സത്യപ്രതിജ്ഞാ ദിവസം മുൻ കൂട്ടി പ്രഖ്യാപിച്ചാണ് ബിജെപി നേതാവ് യെഡ്യൂരപ്പ പ്രചാരണം നടത്തുന്നത്. ജനതാദളിന് വേണ്ടി എച്ച്. ഡി. ദേവഗൗഡയും മകൻ എച്ച്.ഡി കുമാരസ്വാമിയും പ്രചാരണത്തിന് ഇറങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്