ആപ്പ്ജില്ല

കര്‍ണാടകത്തില്‍ കളി തുടരുന്നു

സർക്കാർ രൂപീകരിക്കാനുള്ള കളികൾ കർണാടകയിൽ ചൂടുപിടിക്കുന്നു

Samayam Malayalam 16 May 2018, 8:35 am
ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ചരടുവലികള്‍ തുടങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ്, കണക്കുകളില്‍ നിര്‍ണായകമാകുന്ന പ്രാദേശിക കക്ഷി ജെഡിഎസ്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് കര്‍ണാടകത്തിന്‍റെ രാഷ്ട്രീയഭാവി.
Samayam Malayalam കർണാടക സർക്കാർ
കർണാടകത്തിൽ ആരായിരിക്കും സർക്കാരുണ്ടാക്കുക


കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് ആവശ്യം. 104 സീറ്റ് നേടിയ ബിജെപിക്കും 78 സീറ്റ് നേടിയ കോണ്‍ഗ്രസിനും ഇതിന് ജെഡിഎസ് (38 സീറ്റ്) പിന്തുണ വേണം. -വര്‍ഗീയ കക്ഷി-യായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ്, ജെഡിഎസിനെ പിന്തുണച്ച് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഇന്നലെ വ്യക്തമാക്കി. ജെഡിഎസ്‍ പിന്തുണ സ്വീകരിക്കുകയും ചെയ്‍തു. ഇത് ബിജെപി പ്രവര്‍ത്തകരുടെ വിജയാഘോഷം നിശബ്‍ദമാക്കി.

വൈകീട്ടോടെ ബിജെപി നേതാവ് യെദ്യൂരപ്പയും സര്‍ക്കാരിന് അവകാശവുമായി എത്തി. ബിജെപി ചായ്‍വുള്ള ഗവര്‍ണറിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാവകാശം തേടുകയാണ് ഇപ്പോള്‍ ബിജെപി. ജെഡിഎസ്‍, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന നിലപാട് ആണ് കോണ്‍ഗ്രസ്, ജെഡിഎസ്‍ നേതൃത്വങ്ങളുടെത്.

മണിപ്പൂരിലും ഗോവയിലും ബിജെപി നടത്തിയ ഇത്തരം നീക്കങ്ങള്‍ മറ്റുപാര്‍ട്ടികളെ ഭയപ്പെടുത്തുന്നു. ഗുജറാത്തില്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന, ആര്‍എസ്‍എസ് പ്രവര്‍ത്തകനാണ് ഇപ്പോഴത്തെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ്‍ വാല.

അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ്, ജെഡിഎസ്‍ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്