ബെംഗളുരു: ബൊലേറോ പിക്കപ്പ് ട്രക്ക് വാങ്ങാൻ ഷോറൂമിൽ ചെന്ന കർഷകന് നേരിടേണ്ടിവന്നത് ഷോറൂം ജീവനക്കാരുടെ പരിഹാസം. കര്‍ണ്ണാടകയിലെ തുമകൂരിലാണ് സംഭവം. സാധാരക്കാരായ കര്‍ഷകരുടെ വേഷവും പെരുമാറ്റവും കണ്ട് മുൻവിധിയോടെയായിരുന്നു മഹീന്ദ്ര ഷോറൂം ജീവനക്കാർ പെരുമാറിയത്. പൂ കൃഷിക്കാരനായ കെമ്പഗൗഡ തന്റെ ഇഷ്ട വാഹനം വാങ്ങാനാണ് കൂട്ടുകാരോടൊപ്പം ഷോറൂമിൽ എത്തിയത്. കൃഷിക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ട് വാഹനം കാണാനും കൗതുകം തീര്‍ക്കാനും എത്തിയവരാണെന്നായിരുന്നു ഷോറൂം ജീവനക്കാരുടെ മുൻവിധി.
പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വാഹനത്തെക്കുറിച്ച് കെമ്പഗൗഡ ചോദിച്ചു. എന്നാൽ നിങ്ങളുടെ പക്കൽ പത്ത് രൂപ പോലും കാണില്ലെന്നായിരുന്നു ഷോറൂം ജീവനക്കാരുടെ പരിഹാസം. എന്നാൽ വിട്ടുകൊടുക്കാൻ കെമ്പഗൗഡ തയ്യാറായില്ല.
പണം തന്നാൽ കാര്‍ തരാൻ സാധിക്കുമോയെന്ന് കെമ്പഗൗഡ ചോദിച്ചു. ഇന്നുതന്നെ തരാം എന്നായിരുന്നു ഷോറൂം ജീവനക്കാരുടെ മറുപടി. അവിടെ നിന്നും പോയ കെമ്പഗൗഡയും കൂട്ടുകാരും അരമണിക്കൂറിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി മടങ്ങിയെത്തി. ഇതോടെ ജീവനക്കാര്‍ വെട്ടിലായി.
കാര്‍ ഉടൻ കൊടുക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളും ശനി, ഞായര്‍ ദിവസങ്ങൾ അവധിയായതിനാലും വാഹനം നൽകാൻ ഷോറൂം ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. കാര്‍ ഉടൻ ലഭിക്കാതെ പോകില്ലെന്ന് വ്യക്തമാക്കിയ കെമ്പഗൗഡയും സുഹൃത്തുക്കളും ഷോറൂമിനു മുന്നിൽ സമരം ആരംഭിച്ചു.
തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് സമരത്തിൽ നിന്നും കര്‍ഷകനെ പിന്തിരിപ്പിച്ചത്. തന്നെയും സുഹൃത്തുക്കളേയും അപമാനിച്ച ഷോറൂം ജീവനക്കാര്‍ രേഖാമൂലം മാപ്പ് ചോദിക്കണമെന്നും ഇനി ഇതേ ഷോറൂമിൽ നിന്നും കാര്‍ വാങ്ങാൻ താൽപര്യമില്ലെന്നും അറിയിച്ചാണ് കര്ഷകൻ മടങ്ങിയത്.
പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വാഹനത്തെക്കുറിച്ച് കെമ്പഗൗഡ ചോദിച്ചു. എന്നാൽ നിങ്ങളുടെ പക്കൽ പത്ത് രൂപ പോലും കാണില്ലെന്നായിരുന്നു ഷോറൂം ജീവനക്കാരുടെ പരിഹാസം. എന്നാൽ വിട്ടുകൊടുക്കാൻ കെമ്പഗൗഡ തയ്യാറായില്ല.
പണം തന്നാൽ കാര്‍ തരാൻ സാധിക്കുമോയെന്ന് കെമ്പഗൗഡ ചോദിച്ചു. ഇന്നുതന്നെ തരാം എന്നായിരുന്നു ഷോറൂം ജീവനക്കാരുടെ മറുപടി. അവിടെ നിന്നും പോയ കെമ്പഗൗഡയും കൂട്ടുകാരും അരമണിക്കൂറിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി മടങ്ങിയെത്തി. ഇതോടെ ജീവനക്കാര്‍ വെട്ടിലായി.
കാര്‍ ഉടൻ കൊടുക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളും ശനി, ഞായര്‍ ദിവസങ്ങൾ അവധിയായതിനാലും വാഹനം നൽകാൻ ഷോറൂം ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. കാര്‍ ഉടൻ ലഭിക്കാതെ പോകില്ലെന്ന് വ്യക്തമാക്കിയ കെമ്പഗൗഡയും സുഹൃത്തുക്കളും ഷോറൂമിനു മുന്നിൽ സമരം ആരംഭിച്ചു.
തിലക് പാര്‍ക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് സമരത്തിൽ നിന്നും കര്‍ഷകനെ പിന്തിരിപ്പിച്ചത്. തന്നെയും സുഹൃത്തുക്കളേയും അപമാനിച്ച ഷോറൂം ജീവനക്കാര്‍ രേഖാമൂലം മാപ്പ് ചോദിക്കണമെന്നും ഇനി ഇതേ ഷോറൂമിൽ നിന്നും കാര്‍ വാങ്ങാൻ താൽപര്യമില്ലെന്നും അറിയിച്ചാണ് കര്ഷകൻ മടങ്ങിയത്.