ആപ്പ്ജില്ല

മെയ് 17 വരെ മദ്യം വിൽക്കാൻ കർണാടക സർക്കാർ അനുമതി നൽകി

പബ്ബുകൾക്കും ക്ലബ്ബുകൾക്കും ബാറുകൾക്കും മെയ് 17 വരെ മദ്യം വിൽക്കാൻ ആണ് കർണാടക സർക്കാർ അനുമതി നൽകിയിരിക്കുന്നത്.രാവിലെ 9 നും രാത്രി 7 നും ഇടയില്‍ മദ്യ വില്‍പന നടത്താന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Samayam Malayalam 9 May 2020, 1:14 pm
ബെംഗളൂരു: ക്ലബ്ബുകൾ, ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ നിന്ന് മെയ് 17 വരെ ലഹരിപാനീയങ്ങൾ വിൽക്കാൻ കർണാടക ഗവർമെന്‍റ് അനുമതി നൽകി. ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവയുടെ ഉടമസ്ഥരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചതായി എക്സൈസ് വകുപ്പ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: COVID-19 Live Page: കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി യുഎസില്‍ മരിച്ചു

രാവിലെ 9 നും രാത്രി 7 നും ഇടയില്‍ മദ്യ വില്‍പന നടത്താന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹോട്ട്സ്പോട്ടുകളില്‍ സ്ഥിതി ചെയ്യുന്ന ക്ലബ്ബുകൾ, ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ അനുവദിക്കില്ലെന്ന്
അധികൃതർ അറിയിച്ചു.

Also Read: ഭർത്താവിന്‍റെ മൃതദേഹത്തിനൊപ്പം ചെന്നെെയിലേക്ക്; ദുബായില്‍ നിന്നും ഇന്നലെ എത്തിയ വിമാനത്തിലെ കാഴ്ചകള്‍ ഇങ്ങനെ

മദ്യ വിൽപ്പന ശാലകളെപ്പോലെ തന്നെ ഔട്ട്ലെറ്റുകളിൽ സാമൂഹിക-അകലം പാലിക്കൽ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പബ്-ബാർ ഉടമകള്‍ക്കും ക്ലബ് സെക്രട്ടറിമാര്‍ക്കുംസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെയ് 4 മുതൽ മദ്യം വില്‍ക്കാന്‍ എക്സൈസ് വകുപ്പ് നിയന്ത്രണ പ്രദേശത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് അനുമതി നല്‍കി. ചില്ലറ വിൽപ്പന ശാലകൾ കഴിഞ്ഞ ദിവസം 131 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കര്‍ണാടകയില്‍ ബുധനാഴ്ച മദ്യവിൽപ്പന 232 കോടി രൂപയുടെ ഏകദിന റെക്കോർഡ് നിലനിര്‍ത്തി. വ്യാഴാഴ്ച 165 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്