ബെംഗലൂരു: കർണാടകയിലെ ധർവാഡിൽ നിർമാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകർന്നുവീണ് 13 പേര് മരിച്ച സംഭവത്തില്‍ ഏഴ് മുനിസിപ്പില്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.ഹുബ്ബളി - ധര്‍വാഡ് മുനിസിപ്പില്‍ കോര്പ്പറേഷന് ജീവനക്കാരെയാണ് കൃത്യവിലോപത്തിന്റെ പേരില്‍ സസ്പെന്ഷന് നല്കാന് തീരുമാനിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് അപകടം ഉണ്ടായത്. ബെംഗലൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ദര്വാഡ്. ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആറു പേരുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചതോടെയാണ് മരിച്ചവരുടെ എണ്ണം 13 ആയത്. ദുരന്തം നടന്നു മൂന്നു ദിവസത്തിനുശേഷമാണ് ആറ് മൃതദേഹങ്ങൾ കൂടി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പുറത്തെടുത്തത്.
വര്‍ഷങ്ങളായി പണി നടക്കുന്ന കെട്ടിടമാണിത്. ഇപ്പോള്‍ മൂന്നാമത്തെ നിലയില്‍ ആണ് പണി നടക്കുന്നത്. താഴത്തെ രണ്ട് നിലകളില്‍ അമ്പതോളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് ഇപ്പോഴും തിരിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ വീതം കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിരുന്നു.
വര്‍ഷങ്ങളായി പണി നടക്കുന്ന കെട്ടിടമാണിത്. ഇപ്പോള്‍ മൂന്നാമത്തെ നിലയില്‍ ആണ് പണി നടക്കുന്നത്. താഴത്തെ രണ്ട് നിലകളില്‍ അമ്പതോളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് ഇപ്പോഴും തിരിച്ചറിയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ വീതം കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിരുന്നു.