ബെംഗലൂരു: വ്യാഴാഴ്ച കർണാടകയിലെ കോൺഗ്രസ് - ജെഡിഎസ് സർക്കാർ വിശ്വാസവോട്ട് തേടും. വിശ്വാസവോട്ടെടുപ്പ് വ്യഴാഴ്ച പതിനൊന്ന് മണിക്ക് നടക്കുമെന്ന് സ്പീക്കർ കെ. ആർ രമേശ് കുമാർ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുമെന്നാണ് സൂചന.
വിമത എംഎൽഎമാർ സർക്കാരിനും കോൺഗ്രസിനുമെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത് രാഷ്ട്രീയ രംഗത്തെ കൂടുതൽ സാങ്കേർണമാക്കിയിട്ടുണ്ട്. അതിനിടെ മുംബൈയിൽ തങ്ങുന്ന വിമത എംഎൽഎമാർ കോൺഗ്രസിൽ നിന്ന് തങ്ങൾക്ക് ഭീഷണിയുള്ളതായി പൊലീസിന് പരാതി നൽകി. തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു. 14 കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരാണ് ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ് എന്നിവരുമായോ മറ്റ് മഹാരാഷ്ട്രയിലെ നേതാക്കളുമായോ കൂടിക്കാഴ്ചക്ക് താത്പര്യമില്ളെന്നും എംഎൽഎമാർ നൽകിയ കത്തിൽ വ്യക്തമാക്കുന്നു. വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ ഇത് വരെ കോൺഗ്രസ് - ജെഡിഎസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല.
രാജിയിൽ നിന്ന് പിന്മാറില്ലെന്ന് വിമത എംഎൽഎമാർ ഉറപ്പിച്ച് പറഞ്ഞതോടെ സർക്കാർ എങ്ങനെ വിശ്വാസ വോട്ട് നേടുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച വിശ്വാസവോട്ട് നടത്താനുള്ള തീരുമാനത്തെ ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.എസ് യെഡ്യൂരപ്പ എതിർത്തു. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ ആവശ്യം.
വിമത എംഎൽഎമാർ സർക്കാരിനും കോൺഗ്രസിനുമെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത് രാഷ്ട്രീയ രംഗത്തെ കൂടുതൽ സാങ്കേർണമാക്കിയിട്ടുണ്ട്. അതിനിടെ മുംബൈയിൽ തങ്ങുന്ന വിമത എംഎൽഎമാർ കോൺഗ്രസിൽ നിന്ന് തങ്ങൾക്ക് ഭീഷണിയുള്ളതായി പൊലീസിന് പരാതി നൽകി. തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു. 14 കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരാണ് ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ് എന്നിവരുമായോ മറ്റ് മഹാരാഷ്ട്രയിലെ നേതാക്കളുമായോ കൂടിക്കാഴ്ചക്ക് താത്പര്യമില്ളെന്നും എംഎൽഎമാർ നൽകിയ കത്തിൽ വ്യക്തമാക്കുന്നു. വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ ഇത് വരെ കോൺഗ്രസ് - ജെഡിഎസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല.
രാജിയിൽ നിന്ന് പിന്മാറില്ലെന്ന് വിമത എംഎൽഎമാർ ഉറപ്പിച്ച് പറഞ്ഞതോടെ സർക്കാർ എങ്ങനെ വിശ്വാസ വോട്ട് നേടുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച വിശ്വാസവോട്ട് നടത്താനുള്ള തീരുമാനത്തെ ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.എസ് യെഡ്യൂരപ്പ എതിർത്തു. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ ആവശ്യം.