ബെംഗലുരു: പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിൽ കുറ്റക്കാരനുമായ അജ്മൽ കസബിന്‍റെ മരണവാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരിൽ പിടിയിലാകുന്നവരുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തിൽ തീര്‍പ്പാക്കാനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും വാല ആവശ്യപ്പെട്ടു. ദേശീയസുരക്ഷ സുപ്രധാനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനായ അജ്മൽ കസബിനെ വിചാരണയ്ക്കുശേഷം തൂക്കിലേറ്റുകയായിരുന്നു. ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത കസബിന്‍റെ വിചാരണ പൂര്‍ത്തിയാക്കി തൂക്കുകയര്‍ നല്‍കാൻ കാലതാമസം നേരിട്ടുവെന്നും വാല ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ വേഗത്തിൽ തീര്‍ക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും വാല ആവശ്യപ്പെട്ടു.
ഭീകരരോട് യാതൊരുവിധ ദയയും കാട്ടേണ്ട കാര്യമില്ലെന്നും ഭീകരരെ തൂക്കിലേറ്റുന്ന വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരനായ അജ്മൽ കസബിനെ വിചാരണയ്ക്കുശേഷം തൂക്കിലേറ്റുകയായിരുന്നു. ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത കസബിന്‍റെ വിചാരണ പൂര്‍ത്തിയാക്കി തൂക്കുകയര്‍ നല്‍കാൻ കാലതാമസം നേരിട്ടുവെന്നും വാല ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ വേഗത്തിൽ തീര്‍ക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും വാല ആവശ്യപ്പെട്ടു.
ഭീകരരോട് യാതൊരുവിധ ദയയും കാട്ടേണ്ട കാര്യമില്ലെന്നും ഭീകരരെ തൂക്കിലേറ്റുന്ന വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.