ശ്രീരംഗപട്ടണം: സ്കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് മോശമായി പെരുമാറിയ പ്രധാനാധ്യാപകനെ വിദ്യാർഥിനികൾ വളഞ്ഞിട്ട് മർദിച്ചു. കർണാടകയിലെ ശ്രീരംഗപട്ടണത്തിലെ കാട്ടേരി സർക്കാർ ഹൈസ്കൂളിലെ പ്രധാനാധ്യാപകനെയാണ് കൂട്ടമായി എത്തിയ വിദ്യാർഥികൾ വടി ഉപയോഗിച്ച് മർദിച്ചത്. അധ്യാപകനെ വിദ്യാർഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പ്രധാനാധ്യാപകൻ മോശമായി പെരുമാറിയ വിവരം പെൺകുട്ടി ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളെ അറിയിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘം ചേർന്ന് എത്തിയ വിദ്യാർഥിനികൾ അധ്യാപകനെ വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
അധ്യാപകൻ ക്ലാസ് മുറി പൂട്ടാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനികൾ മുറിക്കുള്ളിലേക്ക് തള്ളിക്കയറിയാണ് മർദിച്ചത്. മർദനമേറ്റ് തറയിൽ വീണ അധ്യാപകനെ വിദ്യാർഥിനികൾ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് സ്കൂൾ ഹോസ്റ്റലിൽ എത്തിയ പോലീസ് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു.
അധ്യാപകൻ മുൻപും പെൺകുട്ടികളെ ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്കൂൾ ജീവനക്കാരും അധ്യാപകരും വിദ്യാർഥിനികളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Read Latest Kerala News and Malayalam News
പ്രധാനാധ്യാപകൻ മോശമായി പെരുമാറിയ വിവരം പെൺകുട്ടി ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളെ അറിയിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘം ചേർന്ന് എത്തിയ വിദ്യാർഥിനികൾ അധ്യാപകനെ വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
അധ്യാപകൻ ക്ലാസ് മുറി പൂട്ടാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനികൾ മുറിക്കുള്ളിലേക്ക് തള്ളിക്കയറിയാണ് മർദിച്ചത്. മർദനമേറ്റ് തറയിൽ വീണ അധ്യാപകനെ വിദ്യാർഥിനികൾ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് സ്കൂൾ ഹോസ്റ്റലിൽ എത്തിയ പോലീസ് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു.
അധ്യാപകൻ മുൻപും പെൺകുട്ടികളെ ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്കൂൾ ജീവനക്കാരും അധ്യാപകരും വിദ്യാർഥിനികളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Read Latest Kerala News and Malayalam News