ആപ്പ്ജില്ല

ലോക്ക്ഡൗണ്‍: അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു, നദി നീന്തിക്കടക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

ഭാര്യയെയും കുഞ്ഞിനെയും അതിര്‍ത്തി കടന്നു നടന്നുപോകാന്‍ പോലീസ് അനുവദിച്ചു. അവരുടെ അടുത്തെത്താനാണ് യുവാവ് നദി കടന്നെത്താന്‍ നീന്താന്‍ തീരുമാനിച്ചത്. എന്നാല്‍, നദി മുറിച്ചു കടക്കാന്‍ അയാള്‍ക്കായില്ല.

Samayam Malayalam 11 Apr 2020, 9:00 am
ബെംഗളൂരു: ലോക്ക് ഡൗണിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വച്ച് പോലീസ് തടഞ്ഞയാള്‍ നദി നീന്തിക്കടക്കുന്നതിനിടെ മുങ്ങിമരിച്ചു. ഭാര്യയെയും അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടിലേക്കു കൊണ്ടുവരുമ്പോഴായിരുന്നു ദാരുണസംഭവം. ബീജാപൂര്‍- ബാഗല്‍കോട്ട് ജില്ലകള്‍ക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാള്‍ മുങ്ങിമരിച്ചത്. കര്‍ണാടകയിലെ ബീജാപൂരിലാണ് സംഭവം.
Samayam Malayalam Drowned


Also Read: COVID-19 LIVE: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 37 മരണം; 896 പുതിയ കേസുകള്‍

മല്ലപ്പയുടെ മൃതദേഹം കണ്ടെടുത്ത ഇടത്തുനിന്ന് ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റര്‍ മാത്രമേ ദൂരം ഉണ്ടായിരുന്നുള്ളൂ. പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോയ ഭാര്യയ്ക്കും അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്ക്‌പോസ്റ്റില്‍ വച്ച് പോലീസ് തടഞ്ഞു. എല്ലാവരെയും പോലീസ് വാഹനത്തില്‍ നിന്നിറക്കി.

Also Read: അടച്ചു പൂട്ടല്‍ നീളുമോ? ഇന്ന് നിര്‍ണ്ണായകം, പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച ഇന്ന്

തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും അതിര്‍ത്തി കടന്നു നടന്നുപോകാന്‍ പോലീസ് അനുവദിച്ചു. എന്നാല്‍, മല്ലപ്പയെ വിലക്കുകയും ചെയ്തു. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞുവിട്ട് മല്ലപ്പ ഗ്രാമത്തിലേക്ക് പോകാനായി കൃഷ്ണ നദി നീന്തികടക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് മുങ്ങിമരണം സംഭവിച്ചത്. പോലീസ് മല്ലപ്പയെ മര്‍ദ്ദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിഞ്ഞേനെയെന്ന് സഹോദരന്‍ പറഞ്ഞു. ബീജാപൂര്‍- ബാഗല്‍കോട്ട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമത്തിലാണ് കെഎസ്ആര്‍ടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്