മംഗളൂരു: മംഗളൂരുവിൽ ഓട്ടോയിൽ ഉണ്ടായ സ്ഫോടനത്തിന് തീവ്രവാദബന്ധം സ്ഥിരീകരിച്ച് കർണാടക പോലീസ് (Mangalore Blast News). സ്ഫോടനം ആകസ്മികമല്ലെന്നും ഗുരുതരമായ നാശനഷ്ടം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഭീകരപ്രവർത്തനമാണെന്നും ഡിജിപി പ്രവീൺ സൂദ് അറിയിച്ചു. കേന്ദ്ര ഏജൻസികളുമായി ചേർന്ന് കർണാടക പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരുവിലെ നഗോരിയിൽ ശനിയാഴ്ച വൈകുന്നേരമാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്നത്. സംഭവത്തിനു പിന്നാലെ ഓട്ടോയ്ക്ക് തീപിടിക്കുകയും ഡ്രൈവർക്കും യാത്രക്കാരനും പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ പ്രഷർ കുക്കറും ഗ്യാസ് സ്റ്റൗവിന് സമാനവായ വസ്തുവും ഓട്ടോറിക്ഷയിൽ നിന്നും കണ്ടെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ സ്ഫോടനത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രി സന്ദർശിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മൊഴി മാറ്റിപ്പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഭവത്തിനു പിന്നാലെ തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് എഡിജിപി അലോക് കുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഫൊറൻസിക് പരിശോധന്യ്ക്ക് ശേഷമേ സ്ഫോടനം തന്നെയാണോ അതോ മറ്റെന്തെങ്കിലും ആണോയെന്ന് വ്യക്തമാകൂ. നിലവിൽ തീവ്രത കുറഞ്ഞ സ്ഫോടനമാണെന്നു സംശയിക്കുന്നു. മംഗളൂരൂ സ്വദേശിയാണ് വാഹനത്തിന്റെ ഡ്രൈവറെന്നും യാത്രക്കാരൻ്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും എഡിജിപി അറിയിച്ചിരുന്നു.
അതേസമയം സംഭവത്തിനു പിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കാനായി കേന്ദ്ര ഏജൻസികൾ
മംഗളൂരുവിൽ എത്തിയെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. സ്ഫോടനം ഒറ്റപ്പെട്ട സംഭവം അല്ല, പിന്നിൽ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലരാണെന്ന് സംശയിക്കുന്നു. മംഗളൂരുവിൽ എത്തിയ കേന്ദ്ര ഏജൻസികളെ വിവരം അറിയിച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നും മന്ത്രി വിശദമാക്കി.
ഓട്ടോയിലെ യാത്രക്കാരനാണ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ ആധാർ കാർഡും മേൽവിലാസവും പേരും വ്യാജമാണെന്നു പോലീസ് കണ്ടെത്തി. സംഭവസമയം ഇയാളുടെ കൈവശം ബാറ്ററി ഘടിപ്പിച്ച പ്രഷർ കുക്കർ ഉണ്ടായിരിന്നുവെന്നും പോലീസിനെ ഉദ്ധരിച്ചു എൻഡിവി റിപ്പോർട്ടു ചെയ്തു. പരിക്കേറ്റ ഡ്രൈവറും യാത്രക്കാരനും ഇപ്പോൾ സംസാരിക്കാൻ സാധിക്കുന്ന നിലയിലല്ലെന്നും പോലീസ് അറിയിച്ചു. പ്രതിയെന്നു സംശയിക്കുന്ന ആളുടെ കൈവശം ഉണ്ടായിരുന്നത് തുംകൂരു ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥൻ്റെ ആധാർ കാർഡാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുമായി പോലീസ് ബന്ധപ്പെട്ടു.
Read Latest National News and Malayalam News
സംഭവത്തിനു പിന്നാലെ തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് എഡിജിപി അലോക് കുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഫൊറൻസിക് പരിശോധന്യ്ക്ക് ശേഷമേ സ്ഫോടനം തന്നെയാണോ അതോ മറ്റെന്തെങ്കിലും ആണോയെന്ന് വ്യക്തമാകൂ. നിലവിൽ തീവ്രത കുറഞ്ഞ സ്ഫോടനമാണെന്നു സംശയിക്കുന്നു. മംഗളൂരൂ സ്വദേശിയാണ് വാഹനത്തിന്റെ ഡ്രൈവറെന്നും യാത്രക്കാരൻ്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും എഡിജിപി അറിയിച്ചിരുന്നു.
അതേസമയം സംഭവത്തിനു പിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കാനായി കേന്ദ്ര ഏജൻസികൾ
മംഗളൂരുവിൽ എത്തിയെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. സ്ഫോടനം ഒറ്റപ്പെട്ട സംഭവം അല്ല, പിന്നിൽ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലരാണെന്ന് സംശയിക്കുന്നു. മംഗളൂരുവിൽ എത്തിയ കേന്ദ്ര ഏജൻസികളെ വിവരം അറിയിച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നും മന്ത്രി വിശദമാക്കി.
ഓട്ടോയിലെ യാത്രക്കാരനാണ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ ആധാർ കാർഡും മേൽവിലാസവും പേരും വ്യാജമാണെന്നു പോലീസ് കണ്ടെത്തി. സംഭവസമയം ഇയാളുടെ കൈവശം ബാറ്ററി ഘടിപ്പിച്ച പ്രഷർ കുക്കർ ഉണ്ടായിരിന്നുവെന്നും പോലീസിനെ ഉദ്ധരിച്ചു എൻഡിവി റിപ്പോർട്ടു ചെയ്തു. പരിക്കേറ്റ ഡ്രൈവറും യാത്രക്കാരനും ഇപ്പോൾ സംസാരിക്കാൻ സാധിക്കുന്ന നിലയിലല്ലെന്നും പോലീസ് അറിയിച്ചു. പ്രതിയെന്നു സംശയിക്കുന്ന ആളുടെ കൈവശം ഉണ്ടായിരുന്നത് തുംകൂരു ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥൻ്റെ ആധാർ കാർഡാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുമായി പോലീസ് ബന്ധപ്പെട്ടു.
Read Latest National News and Malayalam News