ആപ്പ്ജില്ല

കർ'നാടക'ത്തിന് കർട്ടൻ; യെഡ്യൂരപ്പ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

കർണാടകയിൽ യെഡ്യൂരപ്പ അധികാരത്തിലേറുന്നതോടെ ബിജെപിയുടെ ഓപ്പറേഷൻ താമര വിജയം കണ്ടു എന്ന് വേണ്ടം കരുതാൻ. എന്നാൽ, കേവലഭൂരിപക്ഷം എന്ന കടമ്പ ബിജെപി എങ്ങനെ മറികടക്കും എന്നതാണ് ഇനിയുള്ള് പ്രധാന ചോദ്യം.

Samayam Malayalam 26 Jul 2019, 11:43 am
ബെംഗലൂരു: കർണാടകയിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞയെന്ന് സംസ്ഥാനാധ്യക്ഷൻ ബി. എസ് യെഡ്യൂരപ്പ. യെഡ്യൂരപ്പയും സംഘവും കർണാടക ഗവർണർ വാജുഭായി വാലയെ കണ്ട് സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. കോൺഗ്രസ് - ദൾ സഖ്യത്തിനുള്ള പിന്തുണ പിൻവലിച്ച മൂന്ന് എംഎൽഎമാരെ സ്‌പീക്കർ കെ.ആർ രമേശ് കുമാർ അയോഗ്യരാക്കിയിരുന്നു.
Samayam Malayalam Yedyurappa govt




സ്‌പീക്കർ എംഎൽഎമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് യെഡ്യൂരപ്പയുടെ നീക്കം. 106 പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരണത്തിലേക്ക് വരുന്നത്. 224 അംഗങ്ങളുള്ള സഭയിൽ കോൺഗ്രസിന്റെ പതിനൊന്നും, ദളിന്റെ മൂന്നും വിമതരെ അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയോ ചെയ്‌താൽ മാത്രമേ ഭരണം മുന്നോട്ട് കൊണ്ട് പോകാനാകൂ എന്ന് ബിജെപി തിരിച്ചറിഞ്ഞു. മൂന്ന് പേരെ അയോഗ്യരാക്കുന്നതോടെ അംഗബലം 221 ആയാൽ കേവലഭൂരിപക്ഷം 111 ആകും.

കര്‍ണാടകത്തില്‍ മൂന്ന് വിമത എംഎല്‍എമാര്‍ അയോഗ്യര്‍

ഇപ്പോൾ 106 പേരുടെ മാത്രം പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. സാങ്കേതികമായി ബിജെപിക്ക് അവകാശവാദം ഉന്നയിക്കുന്നതിനും തടസമുണ്ട്.

കോൺഗ്രസ് - ദൾ വിമതരെയും നിലവിലുള്ള ബിജെപി നേതാക്കളെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുക എന്നതാണ് യെഡ്യൂരപ്പ നേരിടാൻ പോകുന്ന അടുത്ത പ്രതിസന്ധി. ആകെയുള്ള 34 മന്ത്രിസ്ഥാനങ്ങളിലേക്ക് 36 ബിജെപി നേതാക്കൾ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് സൂചന. സ്‌പീക്കറുടെ തീരുമാനത്തിന് മുൻപ് തന്നെ സർക്കാർ രൂപീകരിക്കണമെന്ന് വിമതരും സമ്മർദ്ദം ചെലുത്തുന്നതിനാൽ യെഡ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മറ്റ് മന്ത്രിമാരെ സമയമെടുത്ത് തീരുമാനിക്കാനാണ് സാധ്യത.

കര്‍ണാടക മുഖ്യമന്ത്രി എച്ച്‍ഡി കുമാരസ്വാമി രാജി സമര്‍പ്പിച്ചു

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് യെദ്യൂരപ്പ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന ബിജെപി നേതാവ് ജാഗദീശ ഷെട്ടാർ ഡൽഹിയിലെത്തി ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടക ബിജെപി നേതൃത്വം കേവലഭൂരിപക്ഷം നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ഇപ്പോഴും. കോൺഗ്രസ്- ദൾ സഖ്യത്തിലെ 16 എംഎൽഎമാർ രാജി സമപ്പിച്ചതോടെയാണ് സഖ്യ സർക്കാർ വീണത്. ദിവസങ്ങൾ നീണ്ടു നിന്ന പ്രതിസന്ധിക്ക് ശേഷം നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ കുമാരസ്വാമി രാജി സമർപ്പിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്