ബെംഗലൂരു: സർക്കാരുണ്ടാക്കാനായി കോൺഗ്രസ്, ജനതാദൾ എസ് പാർട്ടികളിൽ നിന്ന് ബിജെപി സഖ്യത്തിൽ ചേർന്ന വിമത എംഎൽഎമാർക്ക് അതൃപ്തി. മന്ത്രിസഭയിൽ നിന്ന് വിട്ടുപോയ എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കർ കെ.ആർ രമേശ് കുമാറിന്റെ നടപടിയെ ചോദ്യം ചെയ്ത് എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഇത് വരെ തീരുമാനമുണ്ടായിട്ടില്ല. വിഷയത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കാതെ അനിശ്ചിതമായി നീണ്ടു പോകുന്നതിൽ എംഎൽഎമാർക്ക് കടുത്ത അതൃപ്തിയുണ്ട്.
സുപ്രീം കോടതിയുടെ ഉത്തരവ് വരാത്തതിനാൽ ആശങ്കയിലായിരിക്കുകയാണ് വിമത എംഎൽഎമാർ.വിമതരെ കൂട്ടുപിടിച്ചാണ് യെഡിയൂരപ്പ സർക്കാർ ഉണ്ടാക്കിയത്. ബിജെപി നേതാക്കൾ സർക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരം നൽകിയിരുന്നതായും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നതായും എംഎൽഎമാർ പറയുന്നു. എന്നാൽ, അതിന് ശേഷം മുഖ്യമന്ത്രി യെഡിയൂരപ്പയുമായി പോലും തങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു. അഭിഭാഷകരുമായി ചർച്ച ചെയ്ത് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിമത എംഎൽഎമാർ.
സുപ്രീം കോടതിയുടെ ഉത്തരവ് വരാത്തതിനാൽ ആശങ്കയിലായിരിക്കുകയാണ് വിമത എംഎൽഎമാർ.വിമതരെ കൂട്ടുപിടിച്ചാണ് യെഡിയൂരപ്പ സർക്കാർ ഉണ്ടാക്കിയത്. ബിജെപി നേതാക്കൾ സർക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരം നൽകിയിരുന്നതായും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നതായും എംഎൽഎമാർ പറയുന്നു. എന്നാൽ, അതിന് ശേഷം മുഖ്യമന്ത്രി യെഡിയൂരപ്പയുമായി പോലും തങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു. അഭിഭാഷകരുമായി ചർച്ച ചെയ്ത് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിമത എംഎൽഎമാർ.