ആപ്പ്ജില്ല

കർണാടകയിൽ റോഡിന് ഗോഡ്സെയുടെ പേരിട്ടു; കേസെടുത്ത് പോലീസ്

സൈൻ ബോർഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ബോർഡ് സ്ഥാപിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Samayam Malayalam 6 Jun 2022, 10:10 pm

ഹൈലൈറ്റ്:

  • കർണ്ണാടക ഊർജ മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം
  • തങ്ങൾക്ക് പങ്കില്ലെന്ന് അധികൃതർ
  • കേസെടുത്ത് പോലീസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam godse
വഴിയരികിൽ സ്ഥാപിച്ച ബോർഡ്
ഉഡുപ്പി: കർണാടകയിൽ പുതുതായി പണികഴിച്ച റോഡിന് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പേരിട്ട സംഭവം വിവാദത്തിൽ. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലാണ് പണികഴിച്ച റോഡിന് ഗോഡ്സെയുടെ പേര് നൽകിയത്. 'പദുഗിരി നാഥുറാം ഗോഡ്സെ റോഡ്' എന്നാണ് സൈൻ ബോർഡിൽ എഴുതിയിരിക്കുന്നത്.
സൈൻ ബോർഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഗോഡ്സെയുടെ പേരെഴുതിയ ബോർഡ് പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കർണ്ണാടക ഊർജ മന്ത്രി വി സുനിൽ കുമാറിന്റെ മണ്ഡലത്തിൽ പെടുന്ന കാർക്കള താലൂക്കിലെ ബോലോ ഗ്രാമപഞ്ചായത്തിലെ വഴിയോരത്താണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് മന്ത്രി പറഞ്ഞു. ബോർഡ് സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ബിജെപിയുടെ പ്രവർത്തനം രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവ്
അതേസമയം സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകൾ സ്ഥാപിക്കുന്ന അതേ രൂപവും എഴുത്തുമാണ് ബോർഡിൽ ഉണ്ടായിരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പാഠപുസ്തകങ്ങളുടെ 'കാവിവത്കരണം': കാക്കി നിക്കര്‍ കത്തിച്ച് കോൺഗ്രസ്, കര്‍ണാടകയിൽ കടുത്ത പ്രതിഷേധം
തിങ്കളാഴ്ച രാവിലെയാണ് സൈൻ ബോർഡ് ശ്രദ്ധയിൽപ്പെട്ടതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. "റോഡിന് ഗോഡ്സെയുടെ പേരിടാൻ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടില്ല. ഞങ്ങൾ കാർക്കള പോലീസിൽ പരാതി നൽകിയിട്ടുണ്ട്." ഉദ്യോഗസ്ഥനായ രാജേന്ദ്ര പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് സൈൻ ബോർഡ് സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരോട് സംസാരിച്ചപ്പോൾ അങ്ങനെയാണ് മനസിലായത്. എന്നാൽ ബോർഡിലെ എഴുത്ത് ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് വിഷയം പൊതുജന ശ്രദ്ധയിൽ വന്നതെന്ന് പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്