ആപ്പ്ജില്ല

യെദ്യൂരപ്പയെ നിരന്തരം പിന്തുടരുന്ന 'അപ്രതീക്ഷ രാജി'

രണ്ടു ദിവസം മുൻപ് വളരെ നാടകീയമായി യെദ്യൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്

Samayam Malayalam 19 May 2018, 5:39 pm
ബെംഗലൂരു: കേവലം 55 മണിക്കൂർ മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവെച്ചൊഴിയേണ്ടി വന്ന മുൻ കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പയ്ക്ക് ഈ അപ്രതീക്ഷിത രാജിയൊന്നും പുത്തരിയല്ല. ഇത് മൂന്നാം തവണയാണ് യെദ്യൂരപ്പയ്ക്ക് അപ്രതീക്ഷിതമായി രാജി വെക്കേണ്ടി വരുന്നത്. 2007 ലാണ് യെദ്യൂരപ്പ ആദ്യമായി കർണാടകയുടെ മുഖ്യമന്ത്രിയായത്. ബിജെപി-ജെഡിഎസ് സഖ്യത്തിലായിരുന്നു അന്ന് സർക്കാർ രൂപീകരിച്ചത്. എന്നാൽ ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ അധികാരത്തിലേറി വെറും 7 ദിവസങ്ങൾക്ക് ശേഷം യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നുവെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്ന് 2007 നവംബ‍ര്‍ 12ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ അതും ശാശ്വതമായിരുന്നില്ല. കൃത്യം ഒരാഴ്ചയ്ക്ക് ശേഷം നവംബർ 19 ന് യെദ്യൂരപ്പയ്ക്ക് രാജി വെച്ച് ഒഴിയേണ്ടി വന്നു.
Samayam Malayalam യെദ്യൂരപ്പയെ നിരന്തരം പിന്തുടരുന്ന അപ്രതീക്ഷ രാജി
യെദ്യൂരപ്പയെ നിരന്തരം പിന്തുടരുന്ന 'അപ്രതീക്ഷ രാജി'


തുടര്‍ന്ന് 2008 മെയ് 30നാണ് യെദ്യൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്നാണ് ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യമായി ഭരണത്തിലെത്തിയത്. എന്നാൽ ഇത്തവണയും മുഖ്യമന്ത്രി കസേര യെദ്യൂരപ്പയെ തുണച്ചില്ല. മുഖ്യമന്ത്രിയായി മൂന്ന് വർഷം പിന്നിട്ടതോടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയ്ക്ക് 2011ൽ രാജിവെക്കേണ്ടി വന്നു. തുടര്‍ന്നാണ് രണ്ടു ദിവസം മുൻപാണ് വളരെ നാടകീയമായി യെദ്യൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വിധാൻ സൗധയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് കഴിയാതെ വന്നതോടെയാണ് യെദ്യൂരപ്പയുടെ രാജി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്