ആപ്പ്ജില്ല

കലൈഞ്ജര്‍ കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമം

കലൈഞ്ജര്‍ കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമം

Samayam Malayalam 8 Aug 2018, 8:23 pm
ചെന്നൈ: മുൻ തമിഴ്‍നാട്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ മറീന ബീച്ചില്‍ സംസ്‍കരിച്ചു. മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് മറീന ബീച്ചിലെ അണ്ണാ ദുരൈയുടെ ശവകുടീരത്തിന് സമീപം തന്നെ കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്.
Samayam Malayalam karunanidhi laid to rest in chennai marina beach
കലൈഞ്ജര്‍ കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമം


രാജാജി ഹാളിലെ പൊതുദർശനത്തിന് ശേഷം മറീന ബീച്ചിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് അഞ്ച് തവണ തമിഴ്‍നാടിന്‍റെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ അവസാന യാത്രയില്‍ പങ്കെടുത്തത്.

ഭൗതികശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങൾ. തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരടക്കമുള്ള ദേശീയനേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

തിക്കിലും തിരക്കിലും രണ്ട് പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‍തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍, കനിമൊഴി ഉള്‍പ്പെടെയുള്ള കുടുംബാഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം കലൈഞ്ജറുടെ ശവമഞ്ചത്തില്‍ ഇറക്കി. തന്‍റെ ശവക്കല്ലറയില്‍ എഴുതാന്‍ കലൈഞ്ജര്‍ മുന്‍പ് മകനെ ഏല്‍പ്പിച്ച വാചകങ്ങള്‍ അതില്‍ ആലേഖനം ചെയ്‍തിരുന്നു.

രാത്രി ഏഴ് മണിയോട് കൂടി മൃതദേഹം അടക്കം ചെയ്‍തു.

ദേശീയ പതാകയില്‍ പൊതിഞ്ഞ മൃതദേഹത്തിന് സൈനിക ബഹുമതികള്‍ അര്‍പ്പിച്ചശേഷം പതാക മകന്‍ സ്റ്റാലിന് സൈനിക ഉദ്യോഗസ്ഥര്‍ കൈമാറി. വൈകീട്ട് നാല് മണിക്ക് ആരംഭിച്ച വിലാപയാത്ര 6.30ഓടെയാണ് മൂന്നരക്കിലോമീറ്റര്‍ അകലെയുള്ള മറീന ബീച്ചില്‍ എത്തിയത്.

മറീന ബീച്ചില്‍ കരുണാനിധിയെ അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടിനെ ഡിഎംകെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്‍തു. ഇന്നലെ രാത്രിയാണ് നാടകീയമായി കോടതി പരാതി പരിഗണിക്കുകയും കരുണാനിധിക്ക് അദ്ദേഹത്തിന്‍റെ ആഗ്രഹംപോലെ തന്നെ അന്ത്യവിശ്രമം ഒരുക്കാന്‍ ഉത്തരവിടുകയും ചെയ്‍തത്.

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ പ്രയോക്താവായിരുന്ന കരുണാനിധി യുക്തിവാദിയുമായിരുന്നു. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പ് തിരക്കഥാകൃത്തായി പേരെടുത്ത കരുണാനിധി, ജയലളിതയുമായി രാഷ്ട്രീയ വൈരത്തിലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്