ആപ്പ്ജില്ല

വിട പറഞ്ഞത് ദ്രാവിഡ രാഷ്ട്രീയത്തിൻെറ മുന്നണിപ്പോരാളി

കരുണാനിധിയുടെ വിയോഗത്തോടെ തമിഴകത്തിനും രാജ്യത്തിനും നഷ്ടമാവുന്നത് ദ്രാവിഡ രാഷ്ട്രീയത്തിൻെറ മുന്നണിപ്പോരാളിയെയാണ്

Samayam Malayalam 7 Aug 2018, 7:20 pm
ചെന്നൈ: കരുണാനിധിയുടെ വിയോഗത്തോടെ തമിഴകത്തിനും രാജ്യത്തിനും നഷ്ടമാവുന്നത് ദ്രാവിഡ രാഷ്ട്രീയത്തിൻെറ മുന്നണിപ്പോരാളിയെയാണ്. അണ്ണാദുരൈയുടെ ഇരുകൈകളായിട്ടാണ് എംജിആറും കരുണാനിധിയും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. പിന്നീട് എംജിആർ അണ്ണാ ഡിഎംകെ രൂപീകരിച്ച് വഴിമാറി.
Samayam Malayalam Dravidian


എന്നാൽ തമിഴ്നാടിൻെറ കലൈഞ്ജർ ആയി കരുണാനിധി ഡിഎംകെയെ നയിക്കുവാൻ മുന്നിൽ നിന്നു. 1969ൽ ഡിഎംകെ സ്ഥാപക നേതാവ് സി.എൻ.അണ്ണാദുരൈയുടെ മരണത്തെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു.

അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലാണ് കരുണാനിധി മുഖ്യമന്ത്രിയായിരുന്നത്. പിന്നീട് മരണം വരെയും ഡിഎംകെ അധ്യക്ഷനാണ്. സജീവമായ സിനിമാ ജീവിതത്തിൽ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 14ാം വയസ്സിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 12 തവണ എംഎൽഎ ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്