ശ്രീനഗർ: കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ കശ്മീരിൽ ഇതാദ്യമായി ഒരു സിനിമയിറങ്ങി. എന്നാൽ, സിനിമ പ്രദർശിപ്പിക്കാൻ സംസ്ഥാനത്ത് തിയറ്ററുകളില്ല. കശ്മീർ ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ്. എന്നാൽ, മൂന്നു പതിറ്റാണ്ടിനൊടുവിൽ ഹുസൈന് ഖാന് സംവിധാനം ചെയ്ത 'കശ്മീര്‍ ഡെയ്ലി' എന്ന ചിത്രം പ്രദർശിപ്പിക്കാൻ കശ്മീരിൽ തിയറ്ററുകളില്ല.
തിയറ്ററുകൾ ഇല്ലാത്തതിനെ തുടർന്ന് ഒരു ഹാൾ വാടകയ്ക്ക് എടുത്താണ് ചിത്രം പ്രദർശിപ്പിക്കുന്നത്. എന്നാൽ, പതിറ്റാണ്ടുകൾക്ക് ഒടുവിൽ സ്വന്തം നാട്ടിൽ ഉണ്ടായ ചിത്രം കാണാൻ വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തുന്നത്. 70 ലക്ഷമാണ് ചിത്രത്തിൻ്റെ മുതൽമുടക്ക്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ചിത്രം വൻ നഷ്ടമായേക്കുമെന്നാണ് വിലയിരുത്തൽ.
മൂന്നരകൊല്ലം കൊണ്ടാണ് 45 മിനുറ്റ് ദൈർഘ്യമുള്ള ചിത്രം പൂർത്തിയാക്കിയത്. സ്വന്തം കൈയിൽ നിന്നും കൂട്ടുകാരിൽ നിന്ന് കടം വാങ്ങിയുമാണ് ചിത്രത്തിനുള്ള പണം കണ്ടെത്തിയത്. കശ്മീരി ഭാഷയിലും ഉറുദുവിലും തയ്യാറാക്കിയിരിക്കുന്ന ചിത്രം മയക്കുമരുന്ന് മാഫിയയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും അന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ കഥയാണ് പറയുന്നത്.
1989 മുതല്‍ കശ്മീര്‍ താഴ്വരയില് ചലച്ചിത്ര പ്രദര്‍ശനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ആണ് ചലച്ചിത്ര വ്യവസായം തടസ്സപ്പെട്ടത്.
Kashmir gets film in 30 years, but no movie hall to screen it
Kashmir gets its first film in 30 years, but no movie hall to screen it