കോൽക്കത്ത: ബിജെപി, കോണ്‍ഗ്രസ് ഇതര പാർട്ടികളെ ഒരുമിച്ച് നിര്‍ത്തി മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തി. കോൽക്കത്തയിലെത്തിയാണ് ഇന്ന് റാവു മമതയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം ഭുവനേശ്വറിലെത്തി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് ഇതര മുന്നണിയാണ് തന്‍റെ ലക്ഷ്യമെന്നും ഇതിനായുള്ള ചർച്ചകൾ തുടരുമെന്നും മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റാവു മാധ്യമങ്ങളോട് പറഞ്ഞു. അധികം വൈകാതെ തന്നെ കരുത്തുറ്റ പദ്ധതി ഞങ്ങൾ രൂപീകരിക്കും. ഇത് ഒരു ചെറിയ കാര്യമല്ലെന്നും ശരിയായ സമയത്തിനായി കാത്തിരിക്കൂവെന്നും കെസിആർ പറഞ്ഞു. അതേസമയം മമത ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കെഎസിആറിനൊപ്പമുണ്ടായിരുന്നെങ്കിലും മമത സംസാരിച്ചില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ വൻ വിജയം നേടി വീണ്ടും അധികാരം പിടിച്ചതോടെയാണ് കെസിആർ മൂന്നാം മുന്നണിക്കായി ചർച്ചകൾ ആരംഭിച്ചത്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും. ഡൽഹിയില്‍ വെച്ചായിരിക്കും ഇരുവരുമായുള്ള കൂടിക്കാഴ്ചകൾ നടക്കുക എന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ വൻ വിജയം നേടി വീണ്ടും അധികാരം പിടിച്ചതോടെയാണ് കെസിആർ മൂന്നാം മുന്നണിക്കായി ചർച്ചകൾ ആരംഭിച്ചത്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും. ഡൽഹിയില്‍ വെച്ചായിരിക്കും ഇരുവരുമായുള്ള കൂടിക്കാഴ്ചകൾ നടക്കുക എന്നാണ് വിവരം.