ന്യൂഡൽഹി: വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ലോക്സഭാംഗമായ ഭഗവന്ത് മൻ ആണ് പഞ്ചാബിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പൊതുജനങ്ങളിൽ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരിൽ നിന്നും സ്വീകരിച്ച അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തതെന്നാണ് എഎപി വ്യക്തമാക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരു വേണമെന്നു നിര്‍ദേശിക്കാൻ ജനുവരി 13നായിരുന്നു എഎപി പഞ്ചാബിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. പ്രത്യേക മൊബൈൽ നമ്പര്‍ നല്‍കിയ ശേഷം താത്പര്യമുള്ള പേര് മെസേജ് ചെയ്യാനായിരുന്നു നിര്‍ദേശം. താൻ പഞ്ചാബ് നിയമസഭയിലേയ്ക്ക് മത്സരിക്കില്ലെന്നും കെജ്രിവാള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഭഗവന്ത് മൻ തന്നെ മത്സരിക്കണമെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ജനങ്ങളുടെ താത്പര്യം കൂടി തേടുകയാണെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Also Read: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം
21 ലക്ഷത്തോളം ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നും 93.3 ശതമാനം പേരും അനുകൂലിച്ചത് ഭഗവന്ത് മന്നിനെയാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 3.6 ശതമാനം പേര്‍ മാത്രമായിരുന്നു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധുവിനെ അനുകൂലിച്ചത്. തന്‍റെ പേരിൽ ലഭിച്ച വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതായും കെജ്രിവാള്‍ വ്യക്തമാക്കി.
നിലവിൽ സാൻഗ്രൂരിൽ നിന്നുള്ള പാര്‍ലമെന്‍റംഗമാണ് ഭഗവന്ത് മൻ. 2017ൽ ആം ആദ്മി പാര്‍ട്ടി യൂണിറ്റ് ചീഫായി ചുമതലയേറ്റ മൻ അതുവരെ ഒരു ഹാസ്യകലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.
Also Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്ന ഏക പാര്‍ട്ടി എഎപിയാണെന്നായിരുന്നു പാര്‍ട്ടി നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ ഹര്‍പൽ സിങ് ചീമ തിങ്കളാഴ്ച പ്രതികരിച്ചത്. കോൺഗ്രസ് അടക്കമുള്ള മറ്റൊരു പാര്‍ട്ടിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും എഎപി വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി ഇതിനോടകം സംസ്ഥാനത്ത് 117 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതൽ മാര്‍ച്ച് 10 വരെയാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Also Read: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം
21 ലക്ഷത്തോളം ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നും 93.3 ശതമാനം പേരും അനുകൂലിച്ചത് ഭഗവന്ത് മന്നിനെയാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 3.6 ശതമാനം പേര്‍ മാത്രമായിരുന്നു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധുവിനെ അനുകൂലിച്ചത്. തന്‍റെ പേരിൽ ലഭിച്ച വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതായും കെജ്രിവാള്‍ വ്യക്തമാക്കി.
നിലവിൽ സാൻഗ്രൂരിൽ നിന്നുള്ള പാര്‍ലമെന്‍റംഗമാണ് ഭഗവന്ത് മൻ. 2017ൽ ആം ആദ്മി പാര്‍ട്ടി യൂണിറ്റ് ചീഫായി ചുമതലയേറ്റ മൻ അതുവരെ ഒരു ഹാസ്യകലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.
Also Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്ന ഏക പാര്‍ട്ടി എഎപിയാണെന്നായിരുന്നു പാര്‍ട്ടി നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ ഹര്‍പൽ സിങ് ചീമ തിങ്കളാഴ്ച പ്രതികരിച്ചത്. കോൺഗ്രസ് അടക്കമുള്ള മറ്റൊരു പാര്‍ട്ടിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും എഎപി വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി ഇതിനോടകം സംസ്ഥാനത്ത് 117 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതൽ മാര്‍ച്ച് 10 വരെയാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.