ന്യൂഡൽഹി: ബിജെപി പിന്തുണയ്ക്കുന്നവരെ മാത്രം ജീവിക്കാൻ അനുവദിക്കുമെന്നും എതിര്‍ക്കുന്നവരെ കൊല്ലുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ചെന്ന് ആരോപിച്ച് പഞ്ചാബ് മന്ത്രിയായ നവജോത് സിങ് സിദ്ധുവിന്‍റെ തലയ്ക്ക് ഹിന്ദു യുവവാഹിനി വില പറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി കെജ്രിവാള്‍ എത്തിയത്.
ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്‍റെ വിമര്‍ശനം. ബിജെപിയുടെ സന്ദേശം വ്യക്തമാണെന്നും ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും ബിജെപിയുടെ അടിമയായെങ്കിൽ ജീവിക്കാമെന്നും എതിര്‍ത്താൽ ബിജെപി വകവരുത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു.
യോഗി ആദിത്യനാഥിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനി പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധുവിനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ആഗ്രയിൽ വന്നാൽ സിദ്ധുവിനെ കഷണങ്ങളാക്കി നുറുക്കുമെന്നും സംഘടന ഭീഷണിപ്പെടുത്തി.
ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്‍റെ വിമര്‍ശനം. ബിജെപിയുടെ സന്ദേശം വ്യക്തമാണെന്നും ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും ബിജെപിയുടെ അടിമയായെങ്കിൽ ജീവിക്കാമെന്നും എതിര്‍ത്താൽ ബിജെപി വകവരുത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു.
യോഗി ആദിത്യനാഥിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനി പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധുവിനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ആഗ്രയിൽ വന്നാൽ സിദ്ധുവിനെ കഷണങ്ങളാക്കി നുറുക്കുമെന്നും സംഘടന ഭീഷണിപ്പെടുത്തി.