ആപ്പ്ജില്ല

കര്‍ണാടക:സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കും

സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും.

Samayam Malayalam 22 May 2018, 9:46 am
ബെംഗലൂരു: കര്‍ണാടകയിൽ ഈ മാസം 23ന് നടക്കുന്ന കുമാരസ്വാമി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കുമാരസ്വാമിയുടേയും മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടേയും പ്രത്യേകക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി,മമതാ ബാനര്‍ജി,മായാവതി,അരവിന്ദ് കേജ്രിവാൾ, എംകെ സ്റ്റാലിന്‍,കമൽഹാസൻ ചന്ദ്രശേഖര്‍ റാവു, മകൻ രാമ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അജിത് സിങ് എന്നിവരുള്‍പ്പെടെ ചടങ്ങിൽ സംബന്ധിക്കും. പ്രതിപക്ഷ ദേശീയ നേതാക്കൾക്കും ചടങ്ങിനെത്താൻ പ്രത്യേക ക്ഷണമുണ്ട്.
Samayam Malayalam കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കും
കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കും


എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി നാളെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പും നടക്കും. ആദ്യം സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു തീരുമാനിച്ചതെങ്കിലും ഇന്നലെ രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ കോണ്‍ഗ്രസ് തീയതി മാറ്റാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സത്യപ്രതിജ്ഞ ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്. ബംഗലൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. കുതിരക്കച്ചവടം ഇനിയും നടന്നേക്കാമെന്ന സംശയം ബലമായുള്ളതിനാൽ ഇരു പാർട്ടികളും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ് .

യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവര്‍ണറെ സമീപിച്ചിരുന്നു. ഗവര്‍ണര്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിച്ചതായും കുമാരസ്വാമി മാധ്യമങ്ങളെ അറിയിച്ചു. കുമാരസ്വാമിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചത്. ഇതോടെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ കോണ്‍ഗ്രസും എസ്‌ജെഡിയും തുടങ്ങിവച്ച വകുപ്പ് വിഭജനം ഉള്‍പ്പെടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും പുനരാരംഭിച്ചു. എന്നാൽ ഈ വിഷയത്തെ സംബന്ധിച്ച് സഖ്യത്തിൽ ചില കല്ലുകടികൾ നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്