ന്യൂഡൽഹി:ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന് അരവിന്ദ് കെജ്രിവാളിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഡൽഹിയിലെ ഹാട്രിക് വിജയത്തിന് ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച പിണറായി വിജയന് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് കോൺഗ്രസിനും പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. Also Read: കെജ്രിവാള് ഹാട്രികിലേക്ക്: ബിജെപി പിന്നോട്ട്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
ബിജെപിയ്ക്ക് ഒരു ബദലുണ്ടായാൽ ജനങ്ങള്‍ അവരെ അംഗീകരിക്കുമെന്നതിന്റെ സൂചനയാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഉയര്‍ത്തുന്ന ജനദ്രോഹ നടപടികള്‍ക്കും വര്‍ഗീയതയ്ക്കും ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയും കോൺഗ്രസും ഇതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണമെന്നും ഡൽഹി തെരഞ്ഞെടുപ്പിൽ ഫലിച്ചത് രാജ്യത്തിന്റെ പൊതുവികാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ആം ആദ്മി പാർട്ടിയോട് സഹകരിച്ചിരുന്നുവെങ്കിൽ നിലവിൽ ബിജെപി വിജയിച്ച സീറ്റുകൾ പോലും നേടാമായിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
Also Read: വീണത് കെജ്രിവാളിന്റെ ഈ ചോദ്യത്തിന് മുന്നിൽ; ബിജെപിക്ക് തിരിച്ചടിയായ 5 കാര്യങ്ങൾ
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് വൻ പ്രക്ഷോഭം നടത്തുന്നതിനിടയിലായിരുന്നു ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അരങ്ങേറിയത്. വികസന രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി ആം ആദ്മി പാര്‍ട്ടി പ്രചാരണം നടത്തിയപ്പോള്‍ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതിയുമായിരുന്നു ബിജെപിയുടെ ആയുധങ്ങള്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ ബിജെപിയുടെ നിരവധി ഉന്നത നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നു. എന്നാല്‍ ആകെ എഴുപത് സീറ്റുകളിൽ 62 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. എട്ടു സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരു സീറ്റ് പോലും ജയിക്കാത്ത കോൺഗ്രസ് ചിത്രത്തിലില്ല.
ബിജെപിയ്ക്ക് ഒരു ബദലുണ്ടായാൽ ജനങ്ങള്‍ അവരെ അംഗീകരിക്കുമെന്നതിന്റെ സൂചനയാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഉയര്‍ത്തുന്ന ജനദ്രോഹ നടപടികള്‍ക്കും വര്‍ഗീയതയ്ക്കും ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയും കോൺഗ്രസും ഇതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണമെന്നും ഡൽഹി തെരഞ്ഞെടുപ്പിൽ ഫലിച്ചത് രാജ്യത്തിന്റെ പൊതുവികാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ആം ആദ്മി പാർട്ടിയോട് സഹകരിച്ചിരുന്നുവെങ്കിൽ നിലവിൽ ബിജെപി വിജയിച്ച സീറ്റുകൾ പോലും നേടാമായിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
Also Read: വീണത് കെജ്രിവാളിന്റെ ഈ ചോദ്യത്തിന് മുന്നിൽ; ബിജെപിക്ക് തിരിച്ചടിയായ 5 കാര്യങ്ങൾ
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് വൻ പ്രക്ഷോഭം നടത്തുന്നതിനിടയിലായിരുന്നു ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അരങ്ങേറിയത്. വികസന രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി ആം ആദ്മി പാര്‍ട്ടി പ്രചാരണം നടത്തിയപ്പോള്‍ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതിയുമായിരുന്നു ബിജെപിയുടെ ആയുധങ്ങള്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ ബിജെപിയുടെ നിരവധി ഉന്നത നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നു. എന്നാല്‍ ആകെ എഴുപത് സീറ്റുകളിൽ 62 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. എട്ടു സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരു സീറ്റ് പോലും ജയിക്കാത്ത കോൺഗ്രസ് ചിത്രത്തിലില്ല.