ആപ്പ്ജില്ല

ഹാഥ്രസ്: മലയാളി മാധ്യമ പ്രവർത്തകൻ അടക്കം നാലുപേർ യുപിയിൽ അറസ്റ്റിൽ

ഹാഥ്രസിലെ സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകൻ അടക്കമുള്ളവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Samayam Malayalam 6 Oct 2020, 11:36 am
ന്യൂഡൽഹി: പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്രസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ അടക്കം നാലുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. മഥുരയിൽ വെച്ച് തിങ്കളാഴ്ചയാണ് ഇവരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നാണ് യുപി പോലീസിന്റെ ആരോപണം.
Samayam Malayalam hathras case
ഹാഥ്രസിൽ പോലീസ് നിലയുറപ്പിച്ചപ്പോൾ (ഫയൽ ചിത്രം)


ഹാഥ്രസിലെ സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ ഓൺലൈൻ ന്യൂസ് പോർട്ടലായ അഴിമുഖം പ്രതിനിധി സിദ്ദിഖ് കാപ്പനാണ് അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ. ഡൽഹിയിൽ നിന്നും യുപിയിലേക്കുള്ള യാത്രാമധ്യേയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Also Read: ഹാഥ്രസ്: പ്രതിഷേധക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റം

അതിക് ഉർ റഹ്മാൻ, സിദ്ദിഖ് കാപ്പൻ, മസൂദ് അഹ്മദ്, അലം എന്നിവരാണ് യുപി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരിൽ നിന്നും ലാപ്പ്ടോപ്പും, മൊബൈൽ ഫോണും രാജ്യത്തിന്റെ സുസ്ഥിരതയും ക്രമസമാധാനവും തകർക്കുന്ന രേഖകളും കണ്ടെത്തിയെന്നാണ് യുപി പോലീസിന്റെ അവകാശവാദം. ചോദ്യം ചെയ്യലിൽ ഇവർക്ക് പോപ്പുലർ ഫ്രണ്ട്, വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് എന്നിവയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും പോലീസ് പറയുന്നു.

ഹാഥ്രസ് സംഭവത്തിന്റെ മറവിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രതിച്ഛായയെ താറടിച്ചു കാണിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നുള്ള സർക്കാരിന്റെ ആരോപണത്തിനു പിന്നാലെയാണ് നാലുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹാഥ്രസ് സംഭവത്തെത്തുടർന്നുള്ള പ്രതിഷേധത്തിൽ 19 എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്