ആപ്പ്ജില്ല

ഡൽഹിയിൽ മലയാളി അമ്മയും മകനും മരിച്ചത് രണ്ടാം ഭർത്താവിന്റെ മരണത്തിൽ അന്വേഷണം നേരിടുന്നതിനിടെ; പിന്നിൽ സ്വത്ത് തർക്കമെന്ന് സൂചന

ലിസിയുടെയും അലന്റെയും മരണത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് സൂചന. ലിസിയും മകനും സ്വത്ത് തട്ടിയെടുത്തതായി ജോൺ വില്‍സന്റെ മകൾ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിനിടെയാണ് രണ്ടു മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.

Samayam Malayalam 20 Oct 2019, 2:56 pm
ന്യൂഡൽഹി: മലയാളിയായ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇവരുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. കോട്ടയം പാമ്പാടി സ്വദേശി ലിസി(62), കോളേജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലി (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.
Samayam Malayalam death 1


ഡൽഹിയിലെ പീതംപുരിയിലുള്ള ഫ്ലാറ്റിൽ തൂങ്ങി നിലയിലായിരുന്നു ലിസിയെ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മകൻ അലൻ സ്റ്റാൻലിയെ കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവിന്റെ മരണത്തെ ചൊല്ലി ചില തർക്കങ്ങൾ നിലനിന്നിരുന്നു. 2017ലാണ് ആദ്യഭർത്താവ് സ്റ്റാൻലി മരിച്ചതിനെ തുടർന്ന് ലിസി ജോൺ വില്‍സൺ എന്ന പ്രവാസി വ്യവസായിയെ വിവാഹം ചെയ്തത്.

2018 ഡിസംബറിൽ ജോൺ വിൽസണെ മരിച്ച നിലയിൽ കണ്ടെത്തി. വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ, പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജോൺ വില്‍സന്റെ ആദ്യ ഭാര്യയിലുണ്ടായ മകൾ ഹൈക്കോടതിയിൽ പരാതി നൽകി. ലിസിയും അലനും ചേർന്ന് ജോൺ വില്‍സന്റെ സ്വത്തുക്കൾ തട്ടിയെടുത്തെന്നും മകൾ ആരോപിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം എന്നത് ദുരൂഹത വർധിപ്പിക്കുന്നു.

ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ലിസിയും അലനും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി. ഡൽഹി സെന്റ് സ്റ്റീഫൻസിൽ പഠിച്ച അലൻ ഡൽഹി ഐഐടിയിൽ ഗവേഷണം നടത്തുന്നതിനൊപ്പം അധ്യാപകനായും ജോലി ചെയ്തു വരികയായിരുന്നു. അലൻ ഡൽഹിയിൽ തന്നെ ജോലി ചെയ്തു തുടങ്ങിയതോടെയാണ് ലിസിയും അലനും ഫ്ലാറ്റെടുത്ത് അവിടെ താമസമയത്. ജോൺ വില്‍സന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആത്മഹത്യാ കുറിപ്പിൽ ഉണ്ടെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്