മലപ്പുറം: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലും മലയാളികളുണ്ടെന്ന് വെളിപ്പെടുത്തൽ. മലപ്പുറം, ഗുരുവായൂർ, കാസർഗോഡ് സ്വദേശികൾ കപ്പലിലുണ്ടെന്നാണ് വിവരം. മലപ്പുറം വണ്ടൂർ സ്വദേശി കെ.കെ അജ്‌മൽ ഇറാന്റെ കപ്പലിലുണ്ടെന്ന് മലപ്പുറത്തുള്ള ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഗുരുവായൂർ സ്വദേശി റെജിൻ, കാസർഗോഡ് സ്വദേശി പ്രജീഷ് എന്നിവരും കപ്പലിലുണ്ടെന്നാണ് വിവരം.
ജൂലൈ നാലിന് പുലർച്ചെയാണ് ദുബൈയിൽ നിന്ന് സിറിയയിലേക്ക് ക്രൂഡ് ഓയിലുമായി പോയ കപ്പലാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. അജ്‌മൽ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും സുരക്ഷിതനാണെന്ന് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. വിഷയത്തിൽ ബ്രിട്ടൻ കോടതി ഇടപെടുകയും 30 ദിവസത്തിനകം കപ്പൽ വിട്ടു നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതെ സമയം, ബ്രിട്ടന്റെ സ്റ്റെന ഇംപേരോ കപ്പൽ ഇറാൻ പിടിച്ചതെടുത്തതോടെ വിഷയത്തെ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
സ്റ്റെന ഇംപേരോയിലെ 23 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാരാണ്.അതിൽ മൂന്ന് പേർ മലയാളികളുമാണ്. ഇവരെ വിട്ടു കിട്ടാൻ നയതന്ത്ര ഇടപെടൽ തുടങ്ങിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നടപടികൾ ഇന്ത്യ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് അറിയിച്ചത്. ജിബ്രാൾട്ടർ കടലിടുക്കിൽ വെച്ചാണ് ഗ്രേസ് 1 കപ്പൽ പിടിച്ചെടുത്തത്. കപ്പലിലുള്ള ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതെ സമയം, ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികളുടെ മോചനം ആവഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അടിയന്തര സന്ദേശം നൽകി. എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ, തൃപ്പൂണിത്തുറ,പള്ളുരുത്തി സ്വദേശികളായ മറ്റ് രണ്ടു പേർ എന്നിവരാണ് കപ്പലിലുള്ളത്. ജിബ്രാൾട്ടർ കടലിടുക്കിൽ വെച്ച് പിടിച്ചെടുത്ത എണ്ണക്കപ്പൽ ബ്രിട്ടൻ വിട്ടുകൊടുക്കാതെ ഗ്രേസ് 1 വിട്ടു നൽകില്ലെന്ന നിലപാടിലാണ് ഇറാൻ എന്നാണ് സൂചന.
ജൂലൈ നാലിന് പുലർച്ചെയാണ് ദുബൈയിൽ നിന്ന് സിറിയയിലേക്ക് ക്രൂഡ് ഓയിലുമായി പോയ കപ്പലാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. അജ്‌മൽ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും സുരക്ഷിതനാണെന്ന് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. വിഷയത്തിൽ ബ്രിട്ടൻ കോടതി ഇടപെടുകയും 30 ദിവസത്തിനകം കപ്പൽ വിട്ടു നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതെ സമയം, ബ്രിട്ടന്റെ സ്റ്റെന ഇംപേരോ കപ്പൽ ഇറാൻ പിടിച്ചതെടുത്തതോടെ വിഷയത്തെ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
സ്റ്റെന ഇംപേരോയിലെ 23 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാരാണ്.അതിൽ മൂന്ന് പേർ മലയാളികളുമാണ്. ഇവരെ വിട്ടു കിട്ടാൻ നയതന്ത്ര ഇടപെടൽ തുടങ്ങിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നടപടികൾ ഇന്ത്യ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് അറിയിച്ചത്. ജിബ്രാൾട്ടർ കടലിടുക്കിൽ വെച്ചാണ് ഗ്രേസ് 1 കപ്പൽ പിടിച്ചെടുത്തത്. കപ്പലിലുള്ള ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതെ സമയം, ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികളുടെ മോചനം ആവഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അടിയന്തര സന്ദേശം നൽകി. എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ, തൃപ്പൂണിത്തുറ,പള്ളുരുത്തി സ്വദേശികളായ മറ്റ് രണ്ടു പേർ എന്നിവരാണ് കപ്പലിലുള്ളത്. ജിബ്രാൾട്ടർ കടലിടുക്കിൽ വെച്ച് പിടിച്ചെടുത്ത എണ്ണക്കപ്പൽ ബ്രിട്ടൻ വിട്ടുകൊടുക്കാതെ ഗ്രേസ് 1 വിട്ടു നൽകില്ലെന്ന നിലപാടിലാണ് ഇറാൻ എന്നാണ് സൂചന.