ചണ്ഡീഗഡ്: സ്കേറ്റ് ബോർഡിൽ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയ്ക്കു പുറപ്പെട്ട മലയാളി വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാം കല്ല് സ്വദേശി അനസ് ഹജാസ് (31) ആണ് മരിച്ചത്. ഹരിയാനയിലെ കൽക്കയിൽ വെച്ചാണ് അപകടം ഉണ്ടായത്.
കന്യാകുമാരിയില്‍ നിന്നും പല സംസ്ഥാനങ്ങളും താണ്ടി ഹരിയാനയില്‍ എത്തിയ അനസ് കശ്മീരിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അനസിനെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് വെച്ചു തന്നെ അനസ് മരണപ്പെട്ടതായാണ് വിവരം. അപകടത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. സ്‌കേറ്റ് ബോര്‍ഡിലൂടെ സ്വപ്നം കീഴടക്കുന്നതിനിടയിലാണ് മരണം അനസിനെ തേടിയെത്തിയത്.
ഈ വർഷം മെയ് 29 നാണ് കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്കുള്ള യാത്ര പുറപ്പെട്ടത്. സ്കേറ്റിങ്ങിനെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. മധുര, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് ലക്ഷ്യസ്ഥാനമായ കശ്മീരിലെത്താൻ 15 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണാന്ത്യം. മൂന്നുവർഷം മുമ്പാണ് സ്കേറ്റ് ബോർഡ് സ്വന്തമാക്കിയത്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി തന്നെയാണ് സ്കേറ്റിങ് അഭ്യസിച്ചത്. കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ അനസ് ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്.
ബന്ധുക്കൾക്ക് വിവരം ലഭിച്ചു
അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പഞ്ചാബ് ഹരിയാന അതിർത്തിയിലുള്ള പച്ച്ഗുള ജില്ലയിലെ കൽക്ക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് രാവിലെ അനസിൻ്റെ ഫോണിലേയ്ക്ക് വിളിച്ച സുഹൃത്തിനാണ് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ബന്ധപ്പെട്ട് മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ എ എ റഹിം എംപിയുടെ ഇടപെടൽ ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അനസിൻ്റെ സഹോദരനും മറ്റു രണ്ടു പേരും കൂടി വൈകുന്നേരത്തോടെ മൃതദേഹമുള്ള ആശുപത്രിയിലേയ്ക്ക് യാത്ര തിരിക്കും.
കന്യാകുമാരിയില്‍ നിന്നും പല സംസ്ഥാനങ്ങളും താണ്ടി ഹരിയാനയില്‍ എത്തിയ അനസ് കശ്മീരിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അനസിനെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് വെച്ചു തന്നെ അനസ് മരണപ്പെട്ടതായാണ് വിവരം. അപകടത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. സ്‌കേറ്റ് ബോര്‍ഡിലൂടെ സ്വപ്നം കീഴടക്കുന്നതിനിടയിലാണ് മരണം അനസിനെ തേടിയെത്തിയത്.
ഈ വർഷം മെയ് 29 നാണ് കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്കുള്ള യാത്ര പുറപ്പെട്ടത്. സ്കേറ്റിങ്ങിനെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. മധുര, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് ലക്ഷ്യസ്ഥാനമായ കശ്മീരിലെത്താൻ 15 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണാന്ത്യം. മൂന്നുവർഷം മുമ്പാണ് സ്കേറ്റ് ബോർഡ് സ്വന്തമാക്കിയത്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി തന്നെയാണ് സ്കേറ്റിങ് അഭ്യസിച്ചത്. കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ അനസ് ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്.
ബന്ധുക്കൾക്ക് വിവരം ലഭിച്ചു
അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പഞ്ചാബ് ഹരിയാന അതിർത്തിയിലുള്ള പച്ച്ഗുള ജില്ലയിലെ കൽക്ക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് രാവിലെ അനസിൻ്റെ ഫോണിലേയ്ക്ക് വിളിച്ച സുഹൃത്തിനാണ് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ബന്ധപ്പെട്ട് മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ എ എ റഹിം എംപിയുടെ ഇടപെടൽ ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അനസിൻ്റെ സഹോദരനും മറ്റു രണ്ടു പേരും കൂടി വൈകുന്നേരത്തോടെ മൃതദേഹമുള്ള ആശുപത്രിയിലേയ്ക്ക് യാത്ര തിരിക്കും.