ആപ്പ്ജില്ല

നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നത് എങ്ങനെ?; നിങ്ങൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ

ജനുവരി 22ന് പുലർച്ചെ ഏഴ് മണിക്കാണ് നിർഭയ കേസ് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റുക. ചൊവ്വാഴ്ചയാണ് കേസിലെ നാല് പ്രതികൾക്കുള്ള ‘മരണ വാറണ്ട്’ ഡല്‍ഹി പട്യാല ഹൗസ് കോടതി അഡീഷ്ണൽ സെഷൻസ് ജഡ്ജ് സതീഷ് കുമാർ അറോറ പുറപ്പെടുവിച്ചത്. മുകേഷ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരാണ് പ്രതികൾ. മരണ വാറണ്ട് പുറപ്പെടുവിച്ചതിനു ശേഷമുള്ള ജയിൽ നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.



Samayam Malayalam 9 Jan 2020, 6:05 pm
ജനുവരി 22ന് പുലർച്ചെ ഏഴ് മണിക്കാണ് നിർഭയ കേസ് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റുക. ചൊവ്വാഴ്ചയാണ് കേസിലെ നാല് പ്രതികൾക്കുള്ള ‘മരണ വാറണ്ട്’ ഡല്‍ഹി പട്യാല ഹൗസ് കോടതി അഡീഷ്ണൽ സെഷൻസ് ജഡ്ജ് സതീഷ് കുമാർ അറോറ പുറപ്പെടുവിച്ചത്. മുകേഷ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരാണ് പ്രതികൾ. മരണ വാറണ്ട് പുറപ്പെടുവിച്ചതിനു ശേഷമുള്ള ജയിൽ നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.
Samayam Malayalam know about how nirbhaya case convicts will be hanged in tihar jail
നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നത് എങ്ങനെ?; നിങ്ങൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ




ശിക്ഷാ നടപടി ആർക്കൊക്കെ കാണാനാകും?

ശിക്ഷാ നടപടിക്കു മുമ്പായി ജയിൽ സൂപ്രണ്ടിന്റെ അനുവാദത്തോടെ പ്രതികളുടെ കുടുംബാംഗങ്ങൾക്കും, ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും പ്രതികളെ സന്ദർശിക്കാൻ കഴിയും. 2018ലെ ഡൽഹി ജയിൽ മാനുവൽ അനുസരിച്ചാണ് തീഹാർ ജയിലിന്റെ പ്രവർത്തനം. ഇതനുസരിച്ച്, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, മെഡിക്കൽ ഓഫീസർ എന്നിവർ ശിക്ഷ നടപ്പാക്കുമ്പോൾ ജയിലിൽ ഉണ്ടായിരിക്കണം. ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് ശിക്ഷ നടപ്പാക്കേണ്ട സ്ഥലത്ത് ഉണ്ടാകേണ്ടതും വാറണ്ടിൽ കൗണ്ടർസൈൻ ചെയ്യേണ്ടതുമാണ്. ജയിൽ സൂപ്രണ്ട് അനുവദിക്കുകയാണെങ്കിൽ പ്രതിയുടെ വിശ്വാസപ്രകാരമുള്ള പുരോഹിതന് ശിക്ഷ നടപടി കാണാൻ സാധിക്കും. പുരോഹിതൻ ജയിൽ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

ജയിൽ അധികൃതരുടെ ബന്ധുക്കൾക്ക് ശിക്ഷാ നടപടികൾ കാണാൻ സാധിക്കുമോ?

ജയിൽ അധികൃതരുടെ ബന്ധുക്കൾക്ക് ശിക്ഷാ നടപടി കാണാൻ സാധിക്കില്ല. ജയിൽ സൂപ്രണ്ടിന്റെയും സർക്കാരിന്റെയും അനുവാദത്തോടെ വധശിക്ഷയിൽ ഗവേഷണം നടത്തുന്ന സാമൂഹിക ശാസ്ത്രജ്ഞർ, മനശാസ്ത്രജ്ഞർ, മാനസിക രോഗ വിദഗ്ദർ എന്നിവർക്ക് ശിക്ഷാ നടപടിയിൽ നേരിട്ട് കാണാൻ സാധിക്കും. ജയിൽ സൂപ്രണ്ടിന്റെ വിവേചന അധികാരത്തിനനുസരിച്ചായിരിക്കും ഇത്. മറ്റ് വ്യക്തികൾക്ക് ശിക്ഷാ നടപടികൾ കാണാൻ സാധിക്കുകയില്ല.

വിധി ദിനം

ശിക്ഷ നടപ്പാക്കുമ്പോൾ 10 കോൺസ്റ്റബിൾമാരും, വാർഡന്മാരും രണ്ട് ഹെഡ് വാർഡന്മാരും സായുധ ജയിൽ വാർഡന്മാരും ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കണമെന്നാണ് ഡൽഹി ജയിൽ മാനുവൽ അനുസരിച്ചുള്ള നിബന്ധന.

കൊലക്കളത്തിലേക്ക്

പ്രതിയുടെ കൈകൾ പിന്നിലേക്ക് കയ്യാമം വെച്ചിട്ടുണ്ടാകും. ഡെപ്യൂട്ടി സൂപ്രണ്ട്, ജയിൽ വാർഡൻ കൂാടാതെ ആറ് വാർഡന്മാർ പ്രതിക്കൊപ്പം ഉണ്ടാകും. രണ്ടുപേർ മുന്നിലും രണ്ടുപേർ പിന്നിലും മറ്റ് രണ്ടുപേർ പ്രതിയുടെ കൈകൾ പിടിച്ചുകൊണ്ടുമായിരിക്കും ശിക്ഷ നടപ്പാക്കുന്ന ഇടത്തേക്ക് കൊണ്ടുപോകുക.

ശിക്ഷാ വിധിയുടെ വായന

മജിസ്ട്രേറ്റ് വാറന്റ് പ്രതികളെ വായിച്ച് കേൾപ്പിക്കും. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി പ്രതികളുടെ തലയിൽ മൂടുപടം ധരിപ്പിക്കും. ജയിൽ നിയമം അനുസരിച്ച് പ്രതികൾക്ക് തൂക്കുമരം കാണാനുള്ള അനുവാദം ഇല്ല. തൂക്കുമരത്തിനു താഴെ എത്തിച്ച പ്രതികളുടെ കാലുകൾ ആരാച്ചാർ ബന്ധിക്കുകയും തൂക്കുമരത്തിൽ ഉറപ്പിച്ചിരിക്കുന്ന കയർ പ്രതിയുടെ കഴുത്തിൽ ധരിപ്പിക്കുകയും ചെയ്യും. സൂപ്രണ്ട് അടയാളം കാണിക്കുകയും കുരുക്ക് പരിശോധിച്ചതിനു ശേഷം പ്രതിയുടെ ഇടത്തും വലതുമായി നിലയുറപ്പിച്ചിരിക്കുന്ന വാർഡന്മാർ പ്രതിയുടെ കൈകൾ വിടുവിക്കും. തുടർന്ന് സൂപ്രണ്ടിന്റെ നിർദ്ദേശം അനുസരിച്ച് ആരാച്ചാർ ലിവർ വലിക്കും. ശിക്ഷ നടപ്പാക്കിയതിനുശേഷം പ്രതിയുടെ മരണം വൈദ്യ സംഘം സ്ഥിരീകരിക്കും. പ്രതികളുടെ വിശ്വാസ പ്രകാരമായിരിക്കും ശവസംസ്കാരം നടപ്പാക്കുക. ആവശ്യപ്പെടുകയാണെങ്കിൽ സുരക്ഷാ നടപടികൾ ഉറപ്പാക്കിയതിനു ശേഷം പ്രതികളുടെ കുടുംബക്കാർക്ക് പ്രതികളുടെ ശരീരം വിട്ടുനൽകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്