കൊച്ചി: തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അത്യാധുനിക ഓട്ടോമേഷൻ ഫീച്ചറുകൾ അടക്കമുള്ള കാരിയർ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്നുമാണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തിരിക്കുന്നത്. Also Read : 'മൃഗങ്ങൾ മിണ്ടാപ്രാണികൾ, ഞാനും അധികം മിണ്ടാറില്ല'; 'ചൂരൽ' എന്ന പേരിനും അർത്ഥമുണ്ട്; മനസ്സു തുറന്ന് ഷമീർ
ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തോടെ യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേർന്നു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും 100-ലധികം എംഎസ്എംഇകളും വിതരണം ചെയ്ത തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
20,000 കോടി രൂപ ചെലവിൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള യുദ്ധകപ്പൽ കമ്മീഷൻ ചെയ്യുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ.
കൊളോണിയൽ മുദ്രകൾ പൂർണമായും ഒഴിവാക്കിയ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലായ ഐഎൻഎസ് വിക്രാന്തിലെ സൗകര്യങ്ങളും ഏവരേയും അതിശയിപ്പിക്കുന്നതാണ്.
മിഗ്-29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കാനാകും. അതിന് പുറമെ, യുദ്ധക്കപ്പലിന് ഏകദേശം 1,600 ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ഇവർക്കെല്ലാം കഴിക്കുന്നതിന് വേണ്ടി മണിക്കൂറിൽ 3,000 ചപ്പാത്തികൾ ഉണ്ടാക്കുന്നതിനുള്ള മെഷിനും വിക്രാന്തിൽ ഉണ്ട്. റഷ്യൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഐഎൻഎസ് വിക്രമാദിത്യയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണിത്.
18 നിലകളുള്ള കപ്പലിന്റെ വലിപ്പം ഒരു അറ്റം മുതൽ അവസാന അറ്റം വരെ രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമാണിള്ളത്. വിമാനവാഹിനിക്കപ്പലിന്റെ എയർക്രാഫ്റ്റ് ഹാംഗർ രണ്ട് ഒളിമ്പിക്‌സ് പൂളുകളോളം വലിപ്പത്തിലുള്ളതാണ്.
Also Read : പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹൂൽ ആകുമോ എന്ന് ചോദ്യം; ചൊടിച്ച് നിതീഷ് കുമാർ, സമാധാനിപ്പിച്ച് കെസിആർ; പ്രതിപക്ഷത്തിന്റെ 'ബിജെപി മുക്തഭാരതം' വിഫലമാകുമോ?
ഇതിനെല്ലാം പുറമെ, 16 കിടക്കകളുള്ള ആശുപത്രി, 250 ഇന്ധനടാങ്കറുകൾ, 2,400 കമ്പാർട്ടുമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യുദ്ധക്കപ്പൽ. ഒരു ദശാബ്ദത്തിലേറെ സമയമെടുത്താണ് നിർമ്മിച്ചിരിക്കുന്നത്.
ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തോടെ യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേർന്നു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും 100-ലധികം എംഎസ്എംഇകളും വിതരണം ചെയ്ത തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
20,000 കോടി രൂപ ചെലവിൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള യുദ്ധകപ്പൽ കമ്മീഷൻ ചെയ്യുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ.
കൊളോണിയൽ മുദ്രകൾ പൂർണമായും ഒഴിവാക്കിയ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലായ ഐഎൻഎസ് വിക്രാന്തിലെ സൗകര്യങ്ങളും ഏവരേയും അതിശയിപ്പിക്കുന്നതാണ്.
മിഗ്-29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കാനാകും. അതിന് പുറമെ, യുദ്ധക്കപ്പലിന് ഏകദേശം 1,600 ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ഇവർക്കെല്ലാം കഴിക്കുന്നതിന് വേണ്ടി മണിക്കൂറിൽ 3,000 ചപ്പാത്തികൾ ഉണ്ടാക്കുന്നതിനുള്ള മെഷിനും വിക്രാന്തിൽ ഉണ്ട്. റഷ്യൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഐഎൻഎസ് വിക്രമാദിത്യയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണിത്.
18 നിലകളുള്ള കപ്പലിന്റെ വലിപ്പം ഒരു അറ്റം മുതൽ അവസാന അറ്റം വരെ രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമാണിള്ളത്. വിമാനവാഹിനിക്കപ്പലിന്റെ എയർക്രാഫ്റ്റ് ഹാംഗർ രണ്ട് ഒളിമ്പിക്‌സ് പൂളുകളോളം വലിപ്പത്തിലുള്ളതാണ്.
Also Read : പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹൂൽ ആകുമോ എന്ന് ചോദ്യം; ചൊടിച്ച് നിതീഷ് കുമാർ, സമാധാനിപ്പിച്ച് കെസിആർ; പ്രതിപക്ഷത്തിന്റെ 'ബിജെപി മുക്തഭാരതം' വിഫലമാകുമോ?
ഇതിനെല്ലാം പുറമെ, 16 കിടക്കകളുള്ള ആശുപത്രി, 250 ഇന്ധനടാങ്കറുകൾ, 2,400 കമ്പാർട്ടുമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യുദ്ധക്കപ്പൽ. ഒരു ദശാബ്ദത്തിലേറെ സമയമെടുത്താണ് നിർമ്മിച്ചിരിക്കുന്നത്.