കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടിയുണ്ടായത്. അറസ്റ്റിലായ നാല് എംഎൽഎമാരെയും റിമാൻഡ് ചെയ്യാനും കോടതി നിർദേശിച്ചു.
അറസ്റ്റിലായ പഞ്ചായത്ത് - ഗ്രാമവികസന മന്ത്രി സുബ്രത മുഖർജി, ഗതാഗത മന്ത്രി ഫിർഹാക്ക് ഹക്കീം, മുൻ ഗതാഗത മന്ത്രിയും എംഎൽഎയുമായ മദൻ മിത്ര, തൃണമൂൽ വിട്ട് ബിജെപിയിൽ എത്തുകയും സീറ്റ് ലഭിക്കാതെ വന്നതോടെ തിരിച്ചെത്തിയ സോവൻ ചാറ്റർജി എന്നിവരെയാണ് സി.ബി.ഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇവർക്ക് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചെങ്കിലും സി.ബി.ഐയുടെ അടിയന്തര ഹർജി രാത്രിയിൽ പരിഗണിച്ച ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സി.ബി.ഐക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അതേസമയം,
നാരദ കൈക്കൂലി കേസിൽ പ്രതികളായ ബിജെപി എംഎൽഎമാരായ സുവേന്ദു അധികാരി, മുകൾ റോയ് എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സി.ബി.ഐ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതോടെ തൃണമൂൽ പ്രവർത്തകർ സി.ബി.ഐ ഓഫീസുകൾക്ക് നെരെ കല്ലെറിയുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. മമതാ സി.ബി.ഐ ഓഫീസിൽ തുടർന്ന് ആറ് മണിക്കൂറോളം നേരം പുറത്ത് വ്യാപക ആക്രമണങ്ങളാണ് ഉണ്ടായത്. കൃമസമാധാനം തകരുകയാണെന്നും നിയമവ്യവസ്ഥ അംഗീകരിക്കാൻ മമത തയ്യാറാകണമെന്നും ഗർവർണർ ജഗ്ദീപ് ധന്‍കർ ആവശ്യപ്പെട്ടിരുന്നു.
എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സി.ബി.ഐ സ്പീക്കറെ സമീപിക്കാതെ ഗവർണറെ കണ്ടാണ്ട് സി.ബി.ഐ നടപടികൾക്കുള്ള അനുമതി വാങ്ങിയത്. സംസ്ഥാനത്ത് മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള തർക്കം തുടരുകയാണ്.
അറസ്റ്റിലായ പഞ്ചായത്ത് - ഗ്രാമവികസന മന്ത്രി സുബ്രത മുഖർജി, ഗതാഗത മന്ത്രി ഫിർഹാക്ക് ഹക്കീം, മുൻ ഗതാഗത മന്ത്രിയും എംഎൽഎയുമായ മദൻ മിത്ര, തൃണമൂൽ വിട്ട് ബിജെപിയിൽ എത്തുകയും സീറ്റ് ലഭിക്കാതെ വന്നതോടെ തിരിച്ചെത്തിയ സോവൻ ചാറ്റർജി എന്നിവരെയാണ് സി.ബി.ഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇവർക്ക് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചെങ്കിലും സി.ബി.ഐയുടെ അടിയന്തര ഹർജി രാത്രിയിൽ പരിഗണിച്ച ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സി.ബി.ഐക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അതേസമയം,
നാരദ കൈക്കൂലി കേസിൽ പ്രതികളായ ബിജെപി എംഎൽഎമാരായ സുവേന്ദു അധികാരി, മുകൾ റോയ് എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സി.ബി.ഐ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതോടെ തൃണമൂൽ പ്രവർത്തകർ സി.ബി.ഐ ഓഫീസുകൾക്ക് നെരെ കല്ലെറിയുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. മമതാ സി.ബി.ഐ ഓഫീസിൽ തുടർന്ന് ആറ് മണിക്കൂറോളം നേരം പുറത്ത് വ്യാപക ആക്രമണങ്ങളാണ് ഉണ്ടായത്. കൃമസമാധാനം തകരുകയാണെന്നും നിയമവ്യവസ്ഥ അംഗീകരിക്കാൻ മമത തയ്യാറാകണമെന്നും ഗർവർണർ ജഗ്ദീപ് ധന്‍കർ ആവശ്യപ്പെട്ടിരുന്നു.
എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സി.ബി.ഐ സ്പീക്കറെ സമീപിക്കാതെ ഗവർണറെ കണ്ടാണ്ട് സി.ബി.ഐ നടപടികൾക്കുള്ള അനുമതി വാങ്ങിയത്. സംസ്ഥാനത്ത് മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള തർക്കം തുടരുകയാണ്.