കൊൽക്കത്ത: ശാരദാ ചിട്ടിഫണ്ട് കേസിൽ മുൻ കൊൽക്കത്ത കമ്മീഷ്ണറും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ സിബിഐ തയ്യാറെടുക്കുന്നു. നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാജീവ് കുമാറിന്റെ വീട്ടിലെത്തി സിബിഐ നോട്ടീസ് നൽകി. സിബിഐ സമൻസ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്റെ ആവശ്യം കോടതി തള്ളി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണ ഉത്തരവ് കോടതി നീക്കിയതിനു പിന്നാലെയാണ് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ സിബിഐ തയ്യാറെടുക്കുന്നത്. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന ശാരദാ ചിട്ടിഫണ്ട് കേസിന്റെ രേഖകൾ രാജീവ് കുമാർ നശിപ്പിച്ചെന്നാണ് സിബിഐയുടെ ആരോപണം. രാജീവിനെ ചോദ്യം ചെയ്താൽ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിക്കുമെന്നാണ് സിബിഐ കരുതുന്നത്. 2500 കോടിയുടെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിച്ചത് രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.
പാലായിൽ ശബരിമല ചർച്ചയാകില്ല; എൻഎസ്എസുമായി ശത്രുതയില്ല: കോടിയേരി
നിലവിൽ പശ്ചിമ ബംഗാൾ സിഐഡി അഡീഷ്ണൽ ഡയറക്ടർ ജനറലാണ് രാജീവ് കുമാർ. 2014ൽ ശാരദാ ചിട്ടി ഫണ്ട് സിബിഐക്ക് വിടുന്നതുവരെ രാജീവ് കുമാറാണ് കേസ് അന്വേഷിച്ചിരുന്നത്.
മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരം രാജീവ് കുമാർ കേസിൽ തിരിമറി നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. നേരത്തെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐ എത്തിയപ്പോൾ മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധം നടന്നിരുന്നു.
ഫ്ലക്സ് ബോർഡുകളും ബാനറുകളും ഉള്ള പരിപാടികൾ ബഹിഷ്‌കരിക്കുമെന്ന് സ്റ്റാലിൻ
കേസിൽ പിടിയിലായവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ വിട്ടുനൽകാൻ രാജീവ് കുമാർ സഹായിച്ചെന്ന് സിബിഐ കരുതുന്നു. സിബിഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ് തടയാനുള്ള ഇളവുകൾ കോടതി പിൻവലിച്ചത്.
ഈ വർഷം ഫെബ്രുവരിയിൽ കോടതി ഉത്തരവ് പ്രകാരം അഞ്ച് ദിവസം രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് സിബിഐ ചോദ്യം ചെയ്തെങ്കിലും രാജീവ് വ്യക്തമായ മറുപടി നൽകിയില്ല. ഇതേത്തുടർന്ന് രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അറസ്റ്റ് തടയാൻ രാജീവ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് ലഭിച്ചു.
പാലായിൽ ശബരിമല ചർച്ചയാകില്ല; എൻഎസ്എസുമായി ശത്രുതയില്ല: കോടിയേരി
നിലവിൽ പശ്ചിമ ബംഗാൾ സിഐഡി അഡീഷ്ണൽ ഡയറക്ടർ ജനറലാണ് രാജീവ് കുമാർ. 2014ൽ ശാരദാ ചിട്ടി ഫണ്ട് സിബിഐക്ക് വിടുന്നതുവരെ രാജീവ് കുമാറാണ് കേസ് അന്വേഷിച്ചിരുന്നത്.
മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരം രാജീവ് കുമാർ കേസിൽ തിരിമറി നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. നേരത്തെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐ എത്തിയപ്പോൾ മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധം നടന്നിരുന്നു.
ഫ്ലക്സ് ബോർഡുകളും ബാനറുകളും ഉള്ള പരിപാടികൾ ബഹിഷ്‌കരിക്കുമെന്ന് സ്റ്റാലിൻ
കേസിൽ പിടിയിലായവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ വിട്ടുനൽകാൻ രാജീവ് കുമാർ സഹായിച്ചെന്ന് സിബിഐ കരുതുന്നു. സിബിഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ് തടയാനുള്ള ഇളവുകൾ കോടതി പിൻവലിച്ചത്.
ഈ വർഷം ഫെബ്രുവരിയിൽ കോടതി ഉത്തരവ് പ്രകാരം അഞ്ച് ദിവസം രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് സിബിഐ ചോദ്യം ചെയ്തെങ്കിലും രാജീവ് വ്യക്തമായ മറുപടി നൽകിയില്ല. ഇതേത്തുടർന്ന് രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അറസ്റ്റ് തടയാൻ രാജീവ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് ലഭിച്ചു.